വാഷിംഗ്ടണ്‍ : ട്രംപ് ഭരണകൂടത്തിൻ്റെ മെഡിക്കെയ്ഡ് നിർബന്ധമാക്കുന്ന നിയമത്തിലെ ചില വ്യവസ്ഥകള്‍ താല്‍ക്കാലികമായി തടയണമെന്ന് ആവശ്യപ്പെട്ട് 25 സംസ്ഥാനങ്ങളും വാഷിംഗ്ടണ്‍ ഡി.സിയും നല്കിയ ഹർജി ഫെഡറല്‍ കോടതി തള്ളി.യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി റിച്ചാർഡ് സ്റ്റേണ്‍സ് ആണ് ഉത്തരവിട്ടത്.നിയമം നടപ്പിലാക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് നികത്താനാവാത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് തെളിയിക്കാൻ ഹർജിക്കാർക്ക് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പുതിയ സംവിധാനം സജ്ജമാക്കാനുള്ള ചെലവിൻ്റെ 90 ശതമാനവും കേന്ദ്രസർക്കാർ വഹിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നു ഉത്തരവില്‍ പറയുന്നു.അതേസമയം, കേസിലെ പ്രധാന വാദങ്ങളിന്മേല്‍ കോടതി അന്തിമ തീർപ്പ് കല്‍പ്പിച്ചിട്ടില്ല. 2027 ജനുവരി 1-ഓടെ നിയമം നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളതിനാല്‍, അതിന് മുൻപായി കേസില്‍ വേഗത്തില്‍ വിചാരണ നടത്തി അന്തിമ വിധി പ്രസ്താവിക്കാനാണ് കോടതിയുടെ തീരുമാനം.
മെഡിക്കെയ്ഡ് തൊഴില്‍ നിബന്ധനകള്‍ തടയണമെന്ന 25 സംസ്ഥാനങ്ങളുടെ ഹര്‍ജി ഫെഡറല്‍ കോടതി തള്ളി
