ഒരു വര്‍ഷത്തെ വിവാഹബന്ധത്തിന് അഞ്ച് കോടി; ഭാര്യയുടെ ആവശ്യം ന്യായരഹിതമെന്ന് സുപ്രീം കോടതി

വർഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധം വേർപെടുത്താൻ അഞ്ച് കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിക്ക് സുപ്രീം കോടതിയുടെ താക്കീത്.ഇത് ന്യായരഹിതമായ ആവശ്യമാണെന്നും, ഈ നിലപാട് തുടർന്നാല്‍ കടുത്ത ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഒത്തുതീർപ്പ് ചർച്ചകള്‍ക്കായി വീണ്ടും സുപ്രീം കോടതി മീഡിയേഷൻ സെന്ററില്‍ ഹാജരാകാൻ ഇരു കക്ഷികളോടും കോടതി നിർദേശിച്ചു.ആമസോണില്‍ എഞ്ചിനീയറായ ഭർത്താവ് 35 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെ ജീവനാംശമായി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഭാര്യ ഈ വാഗ്ദാനം നിരസിച്ചതിനെ തുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. നേരത്തെ നടന്ന മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെക്കുറിച്ച്‌ കോടതി ചോദിച്ചപ്പോള്‍, പ്രശ്നം പരിഹരിക്കാൻ ന്യായമായ സമീപനം സ്വീകരിക്കണമെന്ന് കോടതി ഭാര്യയോട് ആവശ്യപ്പെട്ടു. ഒക്ടോബർ 5-ന് രാവിലെ 11.30-ന് മീഡിയേഷൻ സെന്ററില്‍ ഹാജരാകാനാണ് കോടതി നിർദ്ദേശം നല്‍കിയിരിക്കുന്നത്.ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ഭർത്താവിനോട് “നിങ്ങള്‍ അവളെ തിരികെ വിളിക്കുന്നത് തെറ്റായിരിക്കും. നിങ്ങള്‍ക്ക് അവളെ നിലനിർത്താൻ കഴിയില്ല. അവളുടെ സ്വപ്നങ്ങള്‍ വളരെ വലുതാണ്” എന്ന് ജസ്റ്റിസ് പർദിവാല പറഞ്ഞത് വാർത്തകളില്‍ വലിയ ചർച്ചയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *