രാജ്യവ്യാപകമായി 20 ശതമാനം എഥനോള്‍ മിശ്രിത പെട്രോള്‍ (ഇബിപി-20) നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാല്‍പ്പര്യ ഹർജി (പിഐഎല്‍) സുപ്രീം കോടതി തള്ളി.നിലവില്‍ പ്രവർത്തിക്കുന്ന പല വാഹനങ്ങളിലും ഉപയോഗിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടില്ലെങ്കിലും ദശലക്ഷക്കണക്കിന് വാഹനമോടിക്കുന്നവർ E20 ഇന്ധനം ഉപയോഗിക്കാൻ നിർബന്ധിതരാകുന്നുവെന്ന് ആരോപിച്ചുള്ള ഹർജി ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.പൊതുതാല്പര്യ ഹർജിക്ക് പിന്നില്‍ രാജ്യാന്തര ലോബിയാണ് എന്നായിരുന്നു കേന്ദ്ര സർക്കാർ നല്കിയ മറുപടി.എല്ലാ ആശങ്കകളും പരിഗണിച്ച ശേഷമാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനമെടുത്തത്. രാജ്യത്ത് എന്ത് നടപ്പാക്കണമെന്ന തീരുമാനത്തെ സ്വാധീനിക്കാനാണ് ലോബിയുടെ ശ്രമമെന്നുമായിരുന്നു അറ്റോർണി ജനറലിന്റെ മറുപടി. പെട്രോളിലെ എഥനോള്‍ 10-ല്‍ നിന്ന് 20 ശതമാനമായി ഉയർത്തുന്നത് വാഹനങ്ങളുടെ ക്ഷമതയെ ബാധിക്കുമെന്നായിരുന്നു പൊതുതാല്പര്യ ഹർജിയിലെ പ്രധാന വാദം.
Related Posts
ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ഒരു റിട്ട് ഹര്‍ജിയും നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി
- law-point
- December 13, 2025
- 0
ന്യൂഡല്‍ഹി: 2009 ലെ കുട്ടികളുടെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ നിന്ന് […]
സ്ത്രീകളുടെ ചേലാകര്‍മം: ഹർജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി
- law-point
- November 29, 2025
- 0
സ്ത്രീകളുടെ ചേലാകർമം അഥവാ സ്ത്രീ ജനനേന്ദ്രിയം ഛേദിക്കല്‍ (Female Genital Mutilation – […]
കീം റാങ്ക് പട്ടിക: വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്
- law-point
- July 13, 2025
- 0
തിരുവനന്തപുരം: പുതുക്കിയിറക്കിയ കീം റാങ്ക് പട്ടികയ്ക്കെതിരെ കേരള സിലബസ് വിദ്യാർത്ഥികൾ നാളെ സുപ്രീംകോടതിയെ […]
