രാജ്യവ്യാപകമായി 20 ശതമാനം എഥനോള്‍ മിശ്രിത പെട്രോള്‍ (ഇബിപി-20) നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാല്‍പ്പര്യ ഹർജി (പിഐഎല്‍) സുപ്രീം കോടതി തള്ളി.നിലവില്‍ പ്രവർത്തിക്കുന്ന പല വാഹനങ്ങളിലും ഉപയോഗിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടില്ലെങ്കിലും ദശലക്ഷക്കണക്കിന് വാഹനമോടിക്കുന്നവർ E20 ഇന്ധനം ഉപയോഗിക്കാൻ നിർബന്ധിതരാകുന്നുവെന്ന് ആരോപിച്ചുള്ള ഹർജി ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.പൊതുതാല്പര്യ ഹർജിക്ക് പിന്നില്‍ രാജ്യാന്തര ലോബിയാണ് എന്നായിരുന്നു കേന്ദ്ര സർക്കാർ നല്കിയ മറുപടി.എല്ലാ ആശങ്കകളും പരിഗണിച്ച ശേഷമാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനമെടുത്തത്. രാജ്യത്ത് എന്ത് നടപ്പാക്കണമെന്ന തീരുമാനത്തെ സ്വാധീനിക്കാനാണ് ലോബിയുടെ ശ്രമമെന്നുമായിരുന്നു അറ്റോർണി ജനറലിന്റെ മറുപടി. പെട്രോളിലെ എഥനോള്‍ 10-ല്‍ നിന്ന് 20 ശതമാനമായി ഉയർത്തുന്നത് വാഹനങ്ങളുടെ ക്ഷമതയെ ബാധിക്കുമെന്നായിരുന്നു പൊതുതാല്പര്യ ഹർജിയിലെ പ്രധാന വാദം.
Related Posts
വിശ്വാസികൾ ആചാരങ്ങളെ ചോദ്യം ചെയ്യില്ലെന്ന് ജസ്റ്റിസ് ബിവി നാഗരത്ന
- law-point
- April 21, 2026
- 0
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീം കോടതി […]
സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നിർബന്ധമാക്കും; കേന്ദ്രം സുപ്രീം കോടതിയെ നിലപാടറിയിച്ചു
- law-point
- July 15, 2026
- 0
രാജ്യത്തെ വിദ്യാലയങ്ങളിലും കോളേജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം ഉടൻ തന്നെ പാഠ്യപദ്ധതിയുടെ ഭാഗമായി […]
ഭർത്താവിനെ പോക്സോ കേസിൽ കുടുക്കാൻ കുട്ടികളെ കരുവാക്കുന്നു: സുപ്രീം കോടതി
- law-point
- May 31, 2026
- 0
ന്യൂഡൽഹി :ഭർത്താവുമായുള്ള വിവാഹതർക്കകേസുകൾ ജയിക്കാൻ, കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന വ്യാജആരോപണം ഉന്നയിക്കുന്ന പ്രവണത […]
