രാജ്യവ്യാപകമായി 20 ശതമാനം എഥനോള്‍ മിശ്രിത പെട്രോള്‍ (ഇബിപി-20) നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാല്‍പ്പര്യ ഹർജി (പിഐഎല്‍) സുപ്രീം കോടതി തള്ളി.നിലവില്‍ പ്രവർത്തിക്കുന്ന പല വാഹനങ്ങളിലും ഉപയോഗിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടില്ലെങ്കിലും ദശലക്ഷക്കണക്കിന് വാഹനമോടിക്കുന്നവർ E20 ഇന്ധനം ഉപയോഗിക്കാൻ നിർബന്ധിതരാകുന്നുവെന്ന് ആരോപിച്ചുള്ള ഹർജി ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.പൊതുതാല്‍പര്യ ഹർജിക്ക് പിന്നില്‍ രാജ്യാന്തര ലോബിയാണ് എന്നായിരുന്നു കേന്ദ്ര സർക്കാർ നല്‍കിയ മറുപടി.എല്ലാ ആശങ്കകളും പരിഗണിച്ച ശേഷമാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനമെടുത്തത്. രാജ്യത്ത് എന്ത് നടപ്പാക്കണമെന്ന തീരുമാനത്തെ സ്വാധീനിക്കാനാണ് ലോബിയുടെ ശ്രമമെന്നുമായിരുന്നു അറ്റോർണി ജനറലിന്റെ മറുപടി. പെട്രോളിലെ എഥനോള്‍ 10-ല്‍ നിന്ന് 20 ശതമാനമായി ഉയർത്തുന്നത് വാഹനങ്ങളുടെ ക്ഷമതയെ ബാധിക്കുമെന്നായിരുന്നു പൊതുതാല്‍പര്യ ഹർജിയിലെ പ്രധാന വാദം.
Related Posts
വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചത് വഞ്ചനാക്കുറ്റമല്ല, നിയമ ലംഘനം മാത്രം: എഫ്.ഐ.ആർ റദ്ദാക്കി സുപ്രീം കോടതി
- law-point
- August 4, 2026
- 0
ന്യൂഡൽഹി: വാഹനത്തിന്റെ പിൻവശത്തെ നമ്പർ പ്ലേറ്റ് മറച്ചുവെച്ച വ്യക്തിക്കെതിരെ രജിസ്റ്റർ ചെയ്ത വഞ്ചനാ […]
ദില്ലി കലാപ ഗൂഢാലോചന കേസ്: ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
- law-point
- November 18, 2025
- 0
ദില്ലി കലാപ ഗൂഢാലോചന കേസില്‍ ഉമർ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യ അപേക്ഷ സുപ്രീം […]
അന്വേഷണം പൂര്‍ത്തിയാക്കാൻ കോടതികള്‍ സമയപരിധി നിശ്ചയിക്കുന്നത് കീഴ്വഴക്കമല്ലെന്ന് സുപ്രീംകോടതി
- law-point
- January 4, 2026
- 0
അന്വേഷണം പൂർത്തിയാക്കാൻ കോടതികള്‍ സമയപരിധി നിശ്ചയിക്കുന്നതു ചില അസാധാരണ അവസരങ്ങളില്‍ മാത്രമാണെന്നും കീഴ്വഴക്കമല്ലെന്നും […]
