രാജ്യവ്യാപകമായി 20 ശതമാനം എഥനോള്‍ മിശ്രിത പെട്രോള്‍ (ഇബിപി-20) നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാല്‍പ്പര്യ ഹർജി (പിഐഎല്‍) സുപ്രീം കോടതി തള്ളി.നിലവില്‍ പ്രവർത്തിക്കുന്ന പല വാഹനങ്ങളിലും ഉപയോഗിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടില്ലെങ്കിലും ദശലക്ഷക്കണക്കിന് വാഹനമോടിക്കുന്നവർ E20 ഇന്ധനം ഉപയോഗിക്കാൻ നിർബന്ധിതരാകുന്നുവെന്ന് ആരോപിച്ചുള്ള ഹർജി ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.പൊതുതാല്‍പര്യ ഹർജിക്ക് പിന്നില്‍ രാജ്യാന്തര ലോബിയാണ് എന്നായിരുന്നു കേന്ദ്ര സർക്കാർ നല്‍കിയ മറുപടി.എല്ലാ ആശങ്കകളും പരിഗണിച്ച ശേഷമാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനമെടുത്തത്. രാജ്യത്ത് എന്ത് നടപ്പാക്കണമെന്ന തീരുമാനത്തെ സ്വാധീനിക്കാനാണ് ലോബിയുടെ ശ്രമമെന്നുമായിരുന്നു അറ്റോർണി ജനറലിന്റെ മറുപടി. പെട്രോളിലെ എഥനോള്‍ 10-ല്‍ നിന്ന് 20 ശതമാനമായി ഉയർത്തുന്നത് വാഹനങ്ങളുടെ ക്ഷമതയെ ബാധിക്കുമെന്നായിരുന്നു പൊതുതാല്‍പര്യ ഹർജിയിലെ പ്രധാന വാദം.
Related Posts
ഗംഗാ തീരങ്ങളിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ചുളള തേടി സുപ്രീം കോടതി
- law-point
- March 15, 2026
- 0
ബീഹാറിലെ പട്നയിൽ ഗംഗാ നദിയുടെ തീരങ്ങളിലും വെള്ളപ്പൊക്ക പ്രദേശങ്ങളിലുമുള്ള കൈയേറ്റങ്ങളെക്കുറിച്ചുള്ള സമഗ്രമായ ദേശീയ […]
പരിസ്ഥിതി മലിനീകരണത്തിന് പിഴ ചുമത്താൻ മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ക്ക് അധികാരം: സുപ്രീം കോടതി
- law-point
- August 5, 2025
- 0
പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താൻ മലിനീകരണ നിയന്ത്രണ ബോർഡുകള്‍ക്ക് (പിസിബി) […]
ദില്ലി കലാപ ഗൂഢാലോചന കേസ്: ഉമര്‍ ഖാലിദടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും
- law-point
- January 5, 2026
- 0
ദില്ലി കലാപ ഗൂഢാലോചന കേസില്‍ ഉമർ ഖാലിദടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി […]
