ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തവും 31 വര്‍ഷം കഠിനതടവും വിധിച്ച്‌ കോടതി

പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 31 വർഷം കഠിനതടവും വിധിച്ച്‌ കോടതി.ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോർട്ട് ജഡ്ജ് പി എം സുരേഷാണ് ഈ കർശന ശിക്ഷാവിധി പ്രഖ്യാപിച്ചത്. കരുവഞ്ചാല്‍ വായാട്ടുപറമ്പ് തെക്കേയില്‍ ജോഷി ജോസഫിനെയാണ് (56) കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 27,000 രൂപ പിഴയും പ്രതി ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ എട്ട് മാസം അധിക തടവ് അനുഭവിക്കേണ്ടി വരും.ബേക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിക്ക് 10 വയസ്സ് പ്രായമുള്ളപ്പോള്‍, സ്കൂളിലെ ഓണപ്പരീക്ഷ നടന്നിരുന്ന ദിവസമാണ് അതിക്രമം ഉണ്ടായത്. പെണ്‍കുട്ടി താമസിച്ചിരുന്ന വീടിന് തൊട്ടടുത്തുള്ള ഗോപാലൻ ക്വാർട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജോഷി ജോസഫ്. പകല്‍ സമയത്ത് കുട്ടിയെ ഇയാള്‍ ലൈംഗിക ഉദ്ദേശത്തോടെ ബലംപ്രയോഗിച്ച്‌ അതിക്രമത്തിന് വിധേയനാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *