അമേരിക്കയിലേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ വ്യാപാരികള്‍ക്ക് വന്‍ ആശ്വാസമായി യുഎസ് സുപ്രീം കോടതി വിധി. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക അധികമായി ചുമത്തിയ താരിഫ് തുകയില്‍ ഒരു ഭാഗം തിരികെ ലഭിക്കാനുള്ള വഴി തെളിഞ്ഞു. ഏകദേശം 12 ബില്യണ്‍ ഡോളര്‍ (ഏകദേശം 1,11,600 കോടി രൂപ) ഇത്തരത്തില്‍ ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ 166 ബില്യണ്‍ ഡോളറിന്റെ അധിക തീരുവ അമേരിക്കന്‍ സുപ്രീം കോടതി നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്, യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ റീഫണ്ടിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
ഇന്ത്യൻ വ്യാപാരികൾക്ക് ആശ്വാസമായി യുഎസ് സുപ്രീം കോടതിയുടെ വിധി
