ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A വകുപ്പ് ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതി വീണ്ടും ശക്തമായ മുന്നറിയിപ്പ് നല്കി.വ്യാജവും അവ്യക്തവുമായ പരാതികള്‍ കുടുംബങ്ങളെ തകർക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.യഥാർത്ഥ പീഡനത്തിന് ഇരയാകുന്നവർക്ക് സംരക്ഷണം നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, എല്ലാ ബന്ധുക്കളെയും കേസില്‍ ഉള്‍പ്പെടുത്തുന്ന പ്രവണത ഒഴിവാക്കണം. ഇത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.2025 ജൂണില്‍, അവ്യക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച ഒരു 498A കേസ് സുപ്രീം കോടതി റദ്ദാക്കി. കൂടാതെ, മെയ് മാസത്തില്‍ മറ്റൊരു കേസില്‍ പ്രായമായ മാതാപിതാക്കളെയും അകന്ന ബന്ധുക്കളെയും പ്രതികളാക്കിയതിന് വ്യക്തമായ തെളിവുകളില്ലാത്തതിനാല്‍ ഒരു പുരുഷനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും കോടതി കുറ്റവിമുക്തരാക്കി.വസ്തുതകള്‍ ഇല്ലാത്ത പരാതികള്‍ നല്‍കുന്നത് യഥാർത്ഥ കേസുകളുടെ വിശ്വാസ്യതയെ പോലും ബാധിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
Related Posts
ഇന്ധനം ലാഭിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീം കോടതി
- law-point
- May 15, 2026
- 0
ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന ഏറ്റെടുത്ത് സുപ്രീം കോടതിയും.സുപ്രീം […]
മരിച്ചവരുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ അവകാശികൾക്ക് എന്തുകൊണ്ട് നൽകിക്കൂടാ?; സുപ്രീം കോടതി
- law-point
- March 18, 2026
- 0
മരിച്ചവരുടെ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ അവകാശികൾക്ക് അവകാശികളില്ലാത്ത ഫണ്ടുകൾ ലഭിക്കുന്നതിന് എന്തുകൊണ്ട് വെളിപ്പെടുത്താൻ […]
കാഴ്ചയിൽ ജ്യൂസ്പാക്കറ്റ്,അകത്ത് മദ്യം, വിൽപന തന്ത്രം ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ സുപ്രീം കോടതി നോട്ടീസ്
- law-point
- May 20, 2026
- 0
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ എക്സൈസ് നിയമങ്ങളിൽ ഏകീകരണമില്ലാത്തത് വ്യാജപരസ്യങ്ങൾക്കും വിപണന തന്ത്രങ്ങൾക്കും […]
