ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന അതിജീവിതയെ വീണ്ടും വിസ്തരിക്കരുതെന്ന് സുപ്രീം കോടതി. ഇത് അതിജീവിതക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്, വീണ്ടും മാനസികാഘാതം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും, അത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതികളുടെ കടമയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ വീണ്ടും വിസ്തരിക്കണമെന്ന അരുണാചല്‍ സ്വദേശിയായ ഒരു പ്രതിയുടെ ആവശ്യം പരിഗണിക്കുമ്ബോഴാണ് സുപ്രീം കോടതി ഈ നിർണായക നിർദേശം പുറപ്പെടുവിച്ചത്. ഇതോടൊപ്പം, പ്രതിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു.പ്രതിയുടെ ആവശ്യം അംഗീകരിച്ചാല്‍ അത് കോടതിയോടുള്ള ജനവിശ്വാസത്തെ ദുർബലപ്പെടുത്തുമെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയ എന്നിവർ നിരീക്ഷിച്ചു. “തന്റെ കുട്ടിയെ നീതിയില്‍ വിശ്വസിക്കാൻ പഠിപ്പിക്കുന്ന ഓരോ അമ്മയ്ക്കും അതൊരു പ്രഹരമായിരിക്കും,” എന്നും സുപ്രീം കോടതി ബെഞ്ച് വിലയിരുത്തി. കുറ്റം തെളിഞ്ഞ ശേഷം പ്രതിക്ക് ഇത്തരമൊരു അവസരം നല്‍കുന്നത്, ഓരോ കുട്ടിക്കും ഭരണഘടനാപരമായി നല്കുന്ന വാഗ്ദാനത്തെ വഞ്ചിക്കുന്നതിന് തുല്യമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Related Posts
പാലിയേക്കരയില്‍ ടോള്‍ പിരിവ് നിര്‍ത്തിവെച്ച ഉത്തരവ്; നാഷണല്‍ ഹൈവേ അതോറിറ്റി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
- law-point
- August 18, 2025
- 0
ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് നിര്‍ത്തിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ നാഷണല്‍ […]
പുത്തൻവേലിക്കര മോളി വധക്കേസിലെ പ്രതിയെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരേ സർക്കാർ സുപ്രീം കോടതിയിൽ
- law-point
- March 8, 2026
- 0
കൊച്ചി: പുത്തൻവേലിക്കര മോളി വധക്കേസിലെ പ്രതിയെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന […]
എസ്ഐആറിൽ കൂടുതൽ സാവകാശത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാം’: കത്തു നൽകാമെന്ന് കേരളത്തോട് സുപ്രീം കോടതി
- law-point
- December 2, 2025
- 0
ന്യൂഡൽഹി ∙ തദ്ദേശ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ എസ്ഐആറിന്റെ ഭാഗമായ എന്യുമറേഷൻ ഫോം […]
