ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന അതിജീവിതയെ വീണ്ടും വിസ്തരിക്കരുതെന്ന് സുപ്രീം കോടതി. ഇത് അതിജീവിതക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്, വീണ്ടും മാനസികാഘാതം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും, അത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതികളുടെ കടമയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ വീണ്ടും വിസ്തരിക്കണമെന്ന അരുണാചല്‍ സ്വദേശിയായ ഒരു പ്രതിയുടെ ആവശ്യം പരിഗണിക്കുമ്ബോഴാണ് സുപ്രീം കോടതി ഈ നിർണായക നിർദേശം പുറപ്പെടുവിച്ചത്. ഇതോടൊപ്പം, പ്രതിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു.പ്രതിയുടെ ആവശ്യം അംഗീകരിച്ചാല്‍ അത് കോടതിയോടുള്ള ജനവിശ്വാസത്തെ ദുർബലപ്പെടുത്തുമെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയ എന്നിവർ നിരീക്ഷിച്ചു. “തന്റെ കുട്ടിയെ നീതിയില്‍ വിശ്വസിക്കാൻ പഠിപ്പിക്കുന്ന ഓരോ അമ്മയ്ക്കും അതൊരു പ്രഹരമായിരിക്കും,” എന്നും സുപ്രീം കോടതി ബെഞ്ച് വിലയിരുത്തി. കുറ്റം തെളിഞ്ഞ ശേഷം പ്രതിക്ക് ഇത്തരമൊരു അവസരം നല്‍കുന്നത്, ഓരോ കുട്ടിക്കും ഭരണഘടനാപരമായി നല്കുന്ന വാഗ്ദാനത്തെ വഞ്ചിക്കുന്നതിന് തുല്യമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Related Posts
സ്വാശ്രയ മെഡിക്കല്‍ കോളജ്: ബിപിഎല്‍ വിദ്യാര്‍ഥികളില്‍ നിന്ന് അധിക ഫീസ് ഈടാക്കരുത്: സുപ്രീംകോടതി
- law-point
- May 17, 2025
- 0
ന്യൂഡല്‍ഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പഠിക്കുന്ന ബിപിഎല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികളില്‍ നിന്ന് […]
ആരവല്ലിയിലെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ല’; പുനഃപരിശോധന തീരും വരെ ഖനനം പൂർണമായി വിലക്കി സുപ്രീം കോടതി
- law-point
- May 16, 2026
- 0
പരിസ്ഥിതിലോല പ്രദേശമായ ആരവല്ലി മലനിരകളുടെ പുനർനിർവചനം അടങ്ങിയ റിപ്പോർട്ട് കോടതി നിയോഗിച്ച വിദഗ്ധ […]
കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരാം; തെരെഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി
- law-point
- December 2, 2025
- 0
കേരളത്തില്‍ എസ്ഐആർ നടപടികള്‍ തുടരാമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീകോടതി. എന്നാല്‍ എസ്ഐആറും തദ്ദേശ […]
