ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന അതിജീവിതയെ വീണ്ടും വിസ്തരിക്കരുതെന്ന് സുപ്രീം കോടതി. ഇത് അതിജീവിതക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്, വീണ്ടും മാനസികാഘാതം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും, അത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതികളുടെ കടമയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ വീണ്ടും വിസ്തരിക്കണമെന്ന അരുണാചല്‍ സ്വദേശിയായ ഒരു പ്രതിയുടെ ആവശ്യം പരിഗണിക്കുമ്ബോഴാണ് സുപ്രീം കോടതി ഈ നിർണായക നിർദേശം പുറപ്പെടുവിച്ചത്. ഇതോടൊപ്പം, പ്രതിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു.പ്രതിയുടെ ആവശ്യം അംഗീകരിച്ചാല്‍ അത് കോടതിയോടുള്ള ജനവിശ്വാസത്തെ ദുർബലപ്പെടുത്തുമെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയ എന്നിവർ നിരീക്ഷിച്ചു. “തന്റെ കുട്ടിയെ നീതിയില്‍ വിശ്വസിക്കാൻ പഠിപ്പിക്കുന്ന ഓരോ അമ്മയ്ക്കും അതൊരു പ്രഹരമായിരിക്കും,” എന്നും സുപ്രീം കോടതി ബെഞ്ച് വിലയിരുത്തി. കുറ്റം തെളിഞ്ഞ ശേഷം പ്രതിക്ക് ഇത്തരമൊരു അവസരം നല്‍കുന്നത്, ഓരോ കുട്ടിക്കും ഭരണഘടനാപരമായി നല്കുന്ന വാഗ്ദാനത്തെ വഞ്ചിക്കുന്നതിന് തുല്യമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Related Posts
ആര്‍ടിഐ നിയമഭേദഗതിക്കു സ്റ്റേയില്ല; കേന്ദ്രത്തിനു നോട്ടീസ്
- law-point
- February 17, 2026
- 0
ഡിജിറ്റല്‍ ഡാറ്റാ സംരക്ഷണത്തിലൂടെ (ഡിപിഡിപി) വിവരാവകാശ നിയമത്തില്‍ (ആർടിഐ) ഭേദഗതി വരുത്തിയതു സ്റ്റേ […]
വ്യക്തികൾക്ക് മേൽ പെഗാസസ് പാടില്ലെന്ന് സുപ്രിംകോടതി; ദേശീയ സുരക്ഷയ്ക്ക് ഉപയോഗിക്കാം
- law-point
- April 29, 2025
- 0
ന്യൂഡൽഹി: വ്യക്തികൾക്ക് മേൽ ചാരസോഫ്റ്റ്വെയറായ പെഗാസസ് പാടില്ലെന്ന് സുപ്രിംകോടതി. ദേശീയ സുരക്ഷയ്ക്ക് പെഗാസസ് […]
പുന്നക്കല്‍ ഷംസു വധശ്രമക്കേസ് : ഹൈക്കോടതിയുടെ കണ്ടെത്തലിനെതിരേ സുപ്രീം കോടതി; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും
- law-point
- June 20, 2025
- 0
സിഐടിയു നേതാവ് മഞ്ചേരി ചന്തക്കുന്ന് പുന്നക്കല്‍ ഷംസുവിനെ വാളുകൊണ്ട് ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും കൊലപ്പെടുത്താൻ […]
