പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള പ്രണയബന്ധങ്ങളെ പോക്സോ നിയമം കൊണ്ടു നേരിടുന്നതിനെതിരെ സുപ്രീം കോടതി. ലൈംഗികാതിക്രമ കേസുകളേയും പ്രണയബന്ധങ്ങളെയും വ്യത്യസ്തമായി കാണണമെന്ന് കോടതി നിരീക്ഷിച്ചു.പോക്സോ കേസ് പ്രതികാരത്തിനായിവരെ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. കുട്ടികളെ ലൈംഗികാതിക്രമത്തില്‍ നിന്ന് സംരക്ഷിക്കാനാണ് പോക്സോ നിയമം കൊണ്ടുവന്നതെങ്കിലും നിരവധി കേസുകളില്‍ കൗമാരക്കാർ തമ്മിലുള്ള സമ്മതപ്രകാരമുള്ള പ്രണയ ബന്ധങ്ങളെ ഈ നിയമം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമ കേസുകളിലും പ്രണയബന്ധങ്ങളില്‍ വഴിയുണ്ടാവുന്ന കേസുകളില്‍ ഒരേ മാനദണ്ഡം പ്രയോഗിക്കുന്നത് അനീതിയാണ്. കാമുകിയെ വീട്ടില്‍ തടങ്കലില്‍ വച്ചുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും കാണിച്ച് 21 കാരൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പ്രകാരം സംരക്ഷണം നല്കാൻ ഉത്തരവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുമ്ബോഴാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഈ പരാമർശം നടത്തിയത്.
Related Posts
‘നിര്‍ബന്ധിത ആര്‍ത്തവ അവധി നല്കിയാല് ആരും സ്ത്രീകള്‍ക്ക് ജോലി നല്‍കില്ല’; ഹര്‍ജി തള്ളി സുപ്രീം കോടതി തൊഴിലുടമകളുടെ മനോഭാവം മാറണം
- law-point
- March 13, 2026
- 0
രാജ്യത്തെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നിർബന്ധിത ആർത്തവ അവധി അനുവദിക്കണമെന്ന ഹർജി സുപ്രീം കോടതി […]
ആശ്വാസത്തിന് അർഹതയില്ല’; നോട്ടുകെട്ടുകൾ പിടിച്ച കേസിൽ ജ. യശ്വന്ത് വർമയുടെ ഹർജി സുപ്രീം കോടതി തള്ളി
- law-point
- January 16, 2026
- 0
ന്യൂഡൽഹി: വീട്ടിൽനിന്ന് കത്തിക്കരിഞ്ഞ നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് […]
പ്രണയകാലത്തെ ലൈംഗികബന്ധം ബലാത്സംഗമാകില്ലെന്ന് സുപ്രീംകോടതി
- law-point
- April 4, 2025
- 0
ന്യൂഡൽഹി: പ്രണയബന്ധം പരാജയപ്പെട്ടാൽ, വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന വാദം എല്ലായ്പ്പോഴും […]
