കര്‍ണാടകയിലെ ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരിയും ഐപിഎസ് ഉദ്യോഗസ്ഥ ഡി.രൂപ മൗദ്ഗിലും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ ഒടുവില്‍ മധ്യസ്ഥനെ ഇറക്കിയിരിക്കുകയാണ് സുപ്രീംകോടതി. മറ്റാരുമല്ല, സുപ്രീംകോടതി മുന്‍ ജഡ്ജി, ജസ്റ്റിസ് കുര്യന്‍ ജോസഫാണ് മധ്യസ്ഥന്‍. കർണാടക കേഡറിലെ വനിതാ ഉദ്യോഗസ്ഥരായ രോഹിണിയും രൂപയും തമ്മിൽ വർഷങ്ങളായി തുടരുന്ന വാക്പോരിലും സമൂഹമാധ്യമങ്ങളിലെ ചെളിവാരിയെറിയലിലും പിന്നീടുള്ള അപകീർത്തിക്കേസിലും പരിഹാരമുണ്ടാക്കാനാണ് സുപ്രീംകോടതി മധ്യസ്ഥനെ നിയമിച്ചത്. തുടർച്ചയായ നിയമപോരാട്ടങ്ങളിലൂടെ ഈ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ജീവിതം തകർക്കുകയാണെന്ന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതി മധ്യസ്ഥനായി കുര്യന്‍ ജോസഫിനെ നിയോഗിച്ചത്. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സ്വകാര്യചിത്രങ്ങൾ സഹപ്രവർത്തകർക്കയച്ചു’; വനിതാ ഉദ്യോഗസ്ഥരുടെ പോരിന് പരിഹാരം തേടി സുപ്രീം കോടതി
