മത്സരപരീക്ഷകളില്‍ സംവരണവിഭാഗത്തിലെ യോഗ്യതാമാർക്കിനേക്കാള്‍ ഉയർന്ന സ്കോർ നേടുന്ന ഭിന്നശേഷിക്കാർക്ക് ജനറല്‍ സീറ്റുകള്‍ നിഷേധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.ഇത്തരം സമീപനം 2016 ലെ വികലാംഗ അവകാശ നിയമത്തിന്റെ ഉദ്ദേശ്യത്തെ ഇല്ലാതാക്കുന്നതായി ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.പൊതുവിഭാഗത്തില്‍ പരീക്ഷയെഴുതുന്നവർക്ക് ഏർപ്പെടുത്തിയ കട്ട് ഓഫ് മാർക്കിനേക്കാള്‍ അധികം ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ആരെങ്കിലും നേടിയാല്‍ അത്തരക്കാരെ ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കാനും കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. മറുപടി അടുത്ത മാസം 14ന് സമർപ്പിക്കണം.വൈകല്യമുള്ളവരുടെ അവകാശങ്ങള്‍ സംബന്ധിച്ച 2016ലെ നിയമം നടപ്പാക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ രാജ്യത്തെ എട്ട് ദേശീയ നിയമ സർവകലാശാലകളെ നിയോഗിക്കുകയും ചെയ്തു. റിപ്പോർട്ട് ആറു മാസത്തിനുള്ളില്‍ സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.
Related Posts
തടവുകാര്‍ക്ക് ഇഷ്ടവിഭവങ്ങള്‍ ആവശ്യപ്പെടാൻ അവകാശമില്ലെന്ന് സുപ്രീം കോടതി
- law-point
- July 16, 2025
- 0
വ്യക്തിപരമായോ ആഡംബരപരമായോ ഉള്ള ഭക്ഷണ സാധനങ്ങള്‍ ആവശ്യപ്പെടാൻ തടവുകാർക്ക് മൗലികാവകാശമില്ലെന്ന് സുപ്രീം കോടതി […]
ബംഗാളിൽ SIR ഡ്യൂട്ടിക്കായി ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ സുപ്രീം കോടതി
- law-point
- February 20, 2026
- 0
പശ്ചിമ ബംഗാൾ സർക്കാരും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള “വിശ്വാസക്കുറവ്” കണക്കിലെടുത്ത്, സംസ്ഥാനത്തെ […]
ഗവര്‍ണര്‍ക്കെതിരെയുളള ഹര്‍ജി പിന്‍വലിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളി സുപ്രീം കോടതി
- law-point
- July 26, 2025
- 0
നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ തടഞ്ഞുവെക്കുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് […]
