രാജ്യത്തെ പാചകവാതക സിലിണ്ടറുകളുടെ കടുത്ത ക്ഷാമത്തില്‍ ഇടപെടാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. നിലവിലെ പ്രതിസന്ധി പരിഹരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതിക്ക് ഇതില്‍ ഉത്തരവിടാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസമാനമായ സാഹചര്യങ്ങള്‍ പാചകവാതക ലഭ്യതയെ ബാധിച്ചിട്ടുണ്ടെന്നും ഇത് സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളുടെ പരിധിയില്‍ വരുന്നതാണെന്നും കോടതി നിരീക്ഷിച്ചു.’ഞങ്ങള്‍ക്കാണോ ഭരണചുമതല?’ എന്ന് കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. സാമ്പത്തിക നയങ്ങളും ഇറക്കുമതി-കയറ്റുമതി തീരുമാനങ്ങളും എടുക്കേണ്ടത് എക്‌സിക്യൂട്ടീവ് (സര്‍ക്കാര്‍) ആണെന്നും കോടതി പറഞ്ഞു.രാജ്യം ഏത് ഉല്‍പ്പന്നം ഇറക്കുമതി ചെയ്യണം, ഏത് കയറ്റുമതി ചെയ്യണം എന്ന് തീരുമാനിക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.പാചകവാതക സിലിണ്ടറുകള്‍ കിട്ടാനില്ലാത്തത് ലക്ഷക്കണക്കിന് ആളുകളെ ദുരിതത്തിലാക്കുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.വീടുകളിലേക്കുള്ള എല്‍പിജി സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ 5,000 രൂപയ്ക്ക് വരെ വില്‍ക്കുന്നുണ്ടെന്നും ഇത് തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.കയറ്റുമതി നിരോധിക്കണം: ആഭ്യന്തര ക്ഷാമം പരിഹരിക്കാന്‍ എല്‍പിജി കയറ്റുമതി നിരോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, സിലിണ്ടറുകളുടെ വിതരണം കൃത്യമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് സര്‍ക്കാരാണെന്നും ഇത്തരം കാര്യങ്ങളില്‍ കോടതിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ പരിമിതികളുണ്ടെന്നും കോടതി വ്യക്തമാക്കി ഹര്‍ജി തള്ളി.
പാചകവാതക ക്ഷാമം: ഇടപെടാൻ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി; നടപടി എടുക്കേണ്ടത് സര്‍ക്കാരെന്ന് നിരീക്ഷണം
