തെരഞ്ഞെടുപ്പിന് ശേഷം പണം വാഗ്ദാനം ചെയ്‌തെന്നു സിമിറോസ് ബെല്‍ ജോണ്‍; മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: മുന്‍ കോണ്‍ഗ്രസ് നേതാവ് സിമി റോസ് ബെല്‍ ജോണ്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രി വി ഡി സതീശന് ഹൈക്കോടതി നോട്ടീസ്. മുഖ്യമന്ത്രിയുടെ സഹോദരന്‍ വി ഡി അജയകുമാറിനോടും കോടതി വിശദീകരണം തേടി. തെരഞ്ഞെടുപ്പിന് ശേഷം വി ഡി സതീശന്‍ പണം വാഗ്ദാനം ചെയ്‌തെന്നും ഹര്‍ജിയില്‍ സിമി റോസ് ബെല്‍ ജോണ്‍ ഹര്‍ജിയില്‍ ആരോപിച്ചു.തനിക്കും കുടുംബത്തിനും മുഖ്യമന്ത്രിയും സഹോദരനും അടക്കമുള്ള സംഘത്തില്‍ നിന്നും ഭീഷണിയുണ്ട്. തന്റെ മകനെയും സഹപ്രവര്‍ത്തകനെയും നേരത്തെ ആക്രമിച്ചിരുന്നു. തനിക്കും കുടുംബത്തിനും ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് സിമിറോസ് ബെല്‍ ജോണ്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.നേരത്തെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ കൃത്യമായ നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസില്‍ നിന്നും പുറത്തായ സിമി രോസ് ബെല്‍ജോണ്‍ നേരത്തെ വിഡി സതീശന്‍ അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തു വന്നിരുന്നു. കോണ്‍ഗ്രസില്‍ പവര്‍ ലോബി ഉണ്ടെന്നും, അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് മാത്രമേ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കൂയെന്നും സിമി റോസ് ബെല്‍ ജോണ്‍ ആരോപിച്ചിരുന്നു.പാര്‍ട്ടിയില്‍ പല തരത്തിലൂള്ള ചൂഷണങ്ങള്‍ നടക്കുന്നുണ്ടെന്നും സിമി റോസ് ബെല്‍ ജോണ്‍ ആരോപിച്ചു. ഇതേത്തുടര്‍ന്നാണ് മുന്‍ എഐസിസി അംഗമായ സിമിറോസ് ബെല്‍ ജോണിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. പൊതുസമൂഹത്തിന് മുന്നില്‍ ആരോപണം ഉന്നയിച്ചതിനു പിന്നാലെ തനിക്കു നേരെ ഭീഷണി ഉണ്ടായിയെന്നാണ് സിമിറോസ് ബെല്‍ജോണ്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *