ഗവർണർ ആറുമാസം ബില്ലുകളില്‍ തീരുമാനമെടുക്കാതിരിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി.ഗവർണറുടെയോ രാഷ്ട്രപതിയുടെയോ നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ റിട്ട് ഹർജി നല്‍കാനാവില്ലെന്ന് കേന്ദ്രം വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ പരാമർശം.ഗവർണർക്കും രാഷ്ട്രപതിക്കും ബില്ലുകളില്‍ തീരുമാനമെടുക്കാൻ സമയക്രമം നിശ്ചയിച്ച തമിഴ്നാട് കേസിന്റെ വിധിയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തമിഴ്നാട് വിധിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഉന്നയിച്ച റഫറൻസിന്മേല് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ വാദം തുടരുകയാണ്.നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവർണറോ രാഷ്ട്രപതിയോ കൈകാര്യംചെയ്തതില്‍ മൗലികാവകാശലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് റിട്ട് ഹർജി നല്‍കാനാവില്ലെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത വാദിച്ചു.ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ അഭിപ്രായമറിയാൻ രാഷ്ട്രപതി ആഗ്രഹിക്കുന്നുണ്ട്. രാഷ്ട്രപതിയോ ഗവർണറോ കോടതിയില്‍ മറുപടി പറയാൻ ബാധ്യസ്ഥരല്ലെന്ന ഭരണഘടനയുടെ 361-ാം അനുച്ഛേദത്തിന്റെ വ്യാപ്തിയെക്കുറിച്ചും നിലപാടറിയിക്കണം. ഭാവിയിലും ഉയർന്നുവരാവുന്ന പ്രശ്നമാണിതെന്ന് മേത്ത പറഞ്ഞു.
Related Posts
അപ്പീലില്‍ പുതിയ തെളിവുകള്‍ സ്വീകരിച്ചത് വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി ഉത്തരവ്
- law-point
- August 25, 2025
- 0
അപ്പീല്‍ പരിഗണിക്കവേ പുതിയ തെളിവുകള്‍ സ്വീകരിക്കുന്നതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി ഒരു […]
തിരുപ്പറംകുണ്ഡ്രം കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാക്കണം ; സ്റ്റാലിന് നോട്ടീസ് നൽകി സുപ്രീം കോടതി ; നിർണ്ണായക നീക്കവുമായി ഹിന്ദു ധർമ്മ പരിഷത്ത്
- law-point
- January 24, 2026
- 0
ന്യൂഡൽഹി : തിരുപ്പറംകുണ്ഡ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് […]
പ്രസവശേഷം ഭാര്യയുടെ ഭാരം കൂടിയതിനെ കളിയാക്കിയത് ഭർത്താവിന്റെ ക്രൂരതയല്ല; എഫ്ഐആർ റദ്ദാക്കി സുപ്രീം കോടതി
- law-point
- December 20, 2025
- 0
ന്യൂഡൽഹി: ഭാര്യയോട് വീട്ടിലെ ചെലവുകൾ എഴുതി സൂക്ഷിക്കാൻ ഒരു എക്സൽ ഷീറ്റ് ഉണ്ടാക്കാൻ […]
