രാഷ്ട്രപതിയുടെ റഫറൻസില്‍ സുപ്രീം കോടതിയില്‍ കേരളത്തിന്റെ വാദം പൂർത്തിയായി. ബില്ലുകളില്‍ ഗവർണർ ഹ്രസ്വ കാലത്തില്‍ തീരുമാനമെടുക്കണമെന്ന് കേരളം വ്യക്തമാക്കി.എത്രയും വേഗം, എന്നാല്‍ യുക്തിപരമായ സമയപരിധി മാത്രമെന്നും കേരളം അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ അറിയിച്ചു.ബില്ലുകളില്‍ ഗവർണർക്ക് സംശയങ്ങളുണ്ടെങ്കില്‍ പരിഹരിക്കാൻ നടപടിക്രമങ്ങളുണ്ട്. ഗവർണർ മാസങ്ങളോളം ദന്തഗോപുരത്തിലിരുന്ന് ബില്ലുകള്‍ പഠിക്കേണ്ടതില്ല. അതുകൊണ്ടാണ് ഗവർണർ എതിരാളിയായി പരിഗണിക്കപ്പെടുന്നതെന്നുമാണ് മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാലിന്റെ വാദം. അപൂർവ്വം അവസരങ്ങളില്‍ മാത്രമാണ് ഗവർണർ ചോദ്യം ഉന്നയിക്കേണ്ടതും ബില്ലുകള്‍ തടയേണ്ടതും. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഇല്ലാതാക്കുന്നതിലും അംഗീകാരം തടയുന്നതിലും ന്യായീകരണമില്ല. ബന്ധപ്പെട്ട മന്ത്രിമാര്‍ മറുപടി നല്കിയ ശേഷം ബില്ലുകള്‍ തടഞ്ഞുവെയ്ക്കാനാവില്ല. ജനങ്ങളോട് മറുപടി നല്കാന് ഗവർണർക്ക് ബാധ്യതയുണ്ടെന്നും കേരളം വാദിച്ചു. ബില്ലുകള്‍ റദ്ദാക്കുമ്ബോള്‍ അതിൻ്റെ കാരണം ഗവർണർ പറയണം. ഗവർണർ നിയമനിർമാണസഭയുടെ ഭാഗമാണ്. ഗവർണർ ശത്രുത മനോഭാവത്തില്‍ അല്ല പ്രവർത്തിക്കേണ്ടതെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.രാഷ്ട്രപതിയുടെ റഫറൻസില്‍ ഓരോ സംസ്ഥാനങ്ങളുടെയും കേസുകള്‍ പരിഗണിക്കാനാവില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിൻ്റെ വിമർശനം. ഗവർണറുടെ മുൻകാല നടപടിക്രമങ്ങളെക്കുറിച്ചാണ് വിശദീകരിച്ചതെന്ന് കേരളം മറുപടി നല്കി. രാഷ്ട്രപതിയുടെ റഫറൻസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പഞ്ചാബിന്റെ വാദം കേള്‍ക്കും.
Related Posts
കോടതി വിധി ബാധിക്കുന്നവര്‍ക്ക് കക്ഷികളല്ലെങ്കിലും നിയമപോരാട്ടം നടത്താം: സുപ്രീം കോടതി
- law-point
- March 7, 2026
- 0
കോടതി വിധി നേരിട്ട് ബാധിക്കുന്ന വ്യക്തികള്‍ കേസില്‍ കക്ഷികളല്ലെങ്കില്‍ പോലും അവർക്ക് വിധിക്കെതിരെ […]
ഡിജിറ്റല്‍ തട്ടിപ്പില്‍ 82 കാരന് നഷ്ടമായത് 22.92 കോടി: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി
- law-point
- January 24, 2026
- 0
ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള തട്ടിപ്പുകള്‍ തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഇന്ന് […]
ശബരിമലയിൽ ക്ഷേത്രദർശനം നടത്തുമ്പോൾ ആചാരങ്ങൾ പാലിക്കണം: സുപ്രീം കോടതി
- law-point
- April 9, 2026
- 0
ശബരിമല പരാമർശം പരിഗണിക്കുന്നതിനിടെ , ഹിന്ദുമതം കർശനമായ ഒരു വിഭാഗീയ ഘടന അടിച്ചേൽപ്പിക്കുന്നില്ലെങ്കിലും, […]
