AI ഉച്ചകോടിക്കിടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; മാസങ്ങള്‍ നീണ്ട ഗൂഢാലോചന നടന്നെന്ന് കുറ്റപത്രം, ദില്ലി കോടതിയില്‍ സമര്‍പ്പിച്ചു

എഐ ഉച്ചകോടിക്കിടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ മാസങ്ങള്‍ നീണ്ട ഗൂഢാലോചന നടന്നുവെന്ന് ദില്ലി പൊലീസിന്‍റെ കുറ്റപത്രം.5000 പേജുള്ള കുറ്റപത്രം ഇന്നലെ ദില്ലി കോടതിയില്‍ സമർപ്പിച്ചു. ഒരു ഡസനിലധികം തവണ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് യോഗം ചേർന്നു, വാട്സ്‌ആപ് ഗ്രൂപ്പ് ഉണ്ടാക്കി, 100 ലധികം ടീഷർട്ടുകള്‍ പ്രിൻ്റ് ചെയ്തെന്നും പൊലീസ് കണ്ടെത്തി.യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിബ് അടക്കം പേരെ 16 പ്രതികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഫെബ്രുവരി 20 ന് ഭാരത് മണ്ഡപത്തില്‍ ഉച്ചകോടി നടക്കുന്നതിനിടയിലാണ് വേദിയില്‍ ഷർട്ട് ഊരി സറണ്ടർ മോദി എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. പിന്നാലെ ഗൂഢാലോചന നടത്തിയത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ആണെന്ന് ആരോപിച്ച്‌ പൊലീസ് ചിബിനെ അറസ്റ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെ വീട്ടിലാണ് ഗൂഢാലോചന നടന്നത് എന്നാണ് ബിജെപിയുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *