രാജ്യത്തെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നിർബന്ധിത ഗ്രാമീണ സേവനം നടപ്പാക്കുന്നതിൽ ഏകീകൃത ദേശീയ നയം രൂപീകരിക്കുന്നതിനെ സുപ്രീം കോടതി അനുകൂലിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ തേടാമെന്ന് സോളിസിറ്റർ ജനറൽ സമ്മതിച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഡോക്ടർമാരുടെ നിർബന്ധിത ഗ്രാമീണ സേവനത്തിന് ഏകീകൃത ദേശീയ നയം വേണമെന്ന് സുപ്രീം കോടതി
