കൊച്ചി: മുണ്ടത്തിക്കോട് വെടിമരുന്നുശാല ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സർക്കാരിനും പൊലീസ് മേധാവിക്കും തൃശൂർ കലക്ടർക്കും എക്സ്പ്ലോസീവ് കൺട്രോളർക്കും നോട്ടീസ്.ഏപ്രില്‍ 21നാണ് മുണ്ടത്തിക്കോട് വയലിലെ വെടിക്കെട്ടുപുരയില്‍ സ്ഫോടനമുണ്ടായത്. തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കോപ്പുകള്‍ നിര്‍മിക്കുന്നതിനിടെയായിരുന്നു സ്ഫോടനം.കരാറുകാരന്‍ സതീഷ് ഉള്‍പ്പെടെ 17 പേരാണ് ദുരന്തത്തില്‍ മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഇത്തവണ തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു.
മുണ്ടത്തിക്കോട് വെടിമരുന്നുശാലയിലെ ദുരന്തം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
