ഇടുക്കി:നീലക്കുറിഞ്ഞി പൂവിട്ട ചൊക്രമുടി ഭൂമി വീണ്ടും വിവാദത്തിലേക്ക്. ഹർജിക്കാരിൽ നിന്ന് ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. ഇടുക്കി ബൈസൺവാലി വില്ലേജിലെ ചൊക്രമുടിയിൽ സർക്കാർ ഏറ്റെടുത്ത രണ്ടേക്കറിലധികം ഭൂമിക്ക് താൽക്കാലികമായി കരം അടച്ചു നൽകാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. മൂന്നാർ ഇക്കാനഗർ സ്വദേശികളായ സഹോദരങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിധിയുടെ പകർപ്പ് ലഭിച്ച് 10 ദിവസത്തിനകം നികുതി സ്വീകരിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.മൂന്നാർ ഇക്കാനഗർ സ്വദേശികളായ മൂന്ന് സഹോദരങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. ഹർജിക്കാരുടെ അമ്മയുടെ പിതാവിന് 1975 – ൽ ലഭിച്ച പട്ടയ ഭൂമിയാണിത്. എന്നാൽ മാനദണ്ഡങ്ങൾ ലംഘിച്ചാണ് പട്ടയം സമ്പാദിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന്, ഈ ഭൂമി ഉൾപ്പെടെ 13 ഏക്കർ 79 സെൻ്റ് സ്ഥലത്തിൻ്റെ പട്ടയം 2025 മാർച്ച് മാസത്തിൽ റവന്യൂ വകുപ്പ് റദ്ദാക്കിയിരുന്നു.തുടർന്ന് പട്ടയം റദ്ദാക്കിയ നടപടിക്കെതിരെ ഹർജിക്കാർ ഇടുക്കി ജില്ലാ കലക്‌ടർക്ക് അപ്പീൽ നൽകി. ഈ അപ്പീൽ നിലവിൽ കലക്‌ടറുടെ പരിഗണനയിലാണ്. എന്നാൽ കാർഷിക വായ്‌പ പുതുക്കുന്നതിനായി ഭൂനികുതി അടയ്‌ക്കേണ്ടതുണ്ടെന്നും വില്ലേജ് ഓഫിസർ കരം സ്വീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഭൂവുടമകൾ ഹൈക്കോടതിയെ സമീപിച്ചത്.
Related Posts
സിബിഎസ്ഇ മൂല്യനിർണയം; കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നോട്ടീസ്
- law-point
- June 8, 2026
- 0
സിബിഎസ്ഇ മൂല്യനിർണയത്തിൽ കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി. ഒഎസ്എം (ഓണ്‍ […]
ഡോ. സിസ തോമസിന്റെ പെൻഷൻ ആനുകൂല്യം തടഞ്ഞ നടപടി: ‘അംഗീകരിക്കാനാവില്ല’; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
- law-point
- May 27, 2025
- 0
കൊച്ചി: ഡോക്ടർ സിസ തോമസിന്റെ പെൻഷൻ ആനുകൂല്യം തടഞ്ഞ നടപടിയിൽ സർക്കാരിന് ഹൈക്കോടതിയുടെ […]
സ്കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളി അലഹാബാദ് ഹൈക്കോടതി
- law-point
- August 25, 2026
- 0
നിശ്ചിത സ്കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുമതി തേടി ഒരു മുസ്ലീം വിദ്യാര്‍ത്ഥിനി […]
