പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്സണ് മാവുങ്കലിനെ സഹായിച്ചെന്ന ആരോപണത്തില്‍ ഐജി ലക്ഷ്മണക്കെതിരായ വകുപ്പ് തല അന്വേഷണം അവസാനിപ്പിച്ച് പൊലീസ്.ഗുരുതര കണ്ടെത്തലുകളില്ലെന്ന റിപ്പോർട്ട് ഡിജിപി നിതിൻ അഗർവാള്‍ സർക്കാരിന് സമർപ്പിച്ചു. ജാഗ്രത കുറവുണ്ടായെന്നും, മേലില്‍ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.മോന്‍സന്റെ ഇടപാടുകളില്‍ നേരിട്ടു പങ്കാളിയായതോടെ ഐജി ലക്ഷ്മണ കേസില്‍ പ്രതിയായിരുന്നു. മോണ്‍സനുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നു 2021 നവംബറില്‍ ലക്ഷ്മണയെ സസ്പെന്‍ഡ് ചെയ്തിരുന്നു. 2023 ഫെബ്രുവരിയില്‍ തിരിച്ചെടുത്തെങ്കിലും സെപ്റ്റംബറില്‍ വീണ്ടും സസ്പെന്‍ഡ് ചെയ്തിരുന്നു. 360 ദിവസത്തെ സസ്പെൻഷന് ശേഷമാണ് ലക്ഷ്മണനെ സർവീസില്‍ തിരിച്ചെടുത്തത്. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മണ് തെലങ്കാന സ്വദേശിയാണ്.
മോണ്സണ് മാവുങ്കലിനെ സഹായിച്ചെന്ന ആരോപണം: ഐജി ലക്ഷ്മണക്കെതിരായ വകുപ്പ് തല അന്വേഷണം അവസാനിപ്പിച്ചു
