ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി മാറ്റി വച്ചു.ഈ മാസം 28 ലേക്കാണ് വിധി പറയുന്നത് മാറ്റി വച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ഈ മാസം 28ന് വിധി പറയുക. അതേ സമയം പ്രതിഭാഗം ശബ്ദ രേഖ ഹാജരാക്കിയിട്ടുണ്ട്. ഈ ശബ്ദ രേഖയുടെ ശാസ്ത്രീയ പരിശോധന വേണം എന്ന് പ്രോസിക്യൂഷൻ പറഞ്ഞു.പരാതിക്കാരിയുടെത് എന്ന നിലയില്‍ പ്രതിഭാഗം ഹാജരാക്കിയ ശബ്ദ സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കണമെന്നാണ് പ്രോസിക്യൂഷൻ പറഞ്ഞിരിക്കുന്നത്. പരാതിക്കാരി പ്രതിയുടെ മൊബൈലിലേക്ക് മുൻപ് അയച്ച വാട്സ്‌ആപ്പ് ശബ്ദ സന്ദേശമാണ് രാഹുലിന്റെ അഭിഭാഷകൻ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയത്.എന്നാല്‍ രാഹുലിൻ്റെ റിമാൻഡ് നീട്ടണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി അപേക്ഷ നല്‍കിയിട്ടുമുണ്ട്. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഈ മാസം 28ന് വിധി പറയും വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ തന്നെ തുടരണം. സ്ഥിരം വിശദീകരണം തന്നെ തുടരാനാണ് രാഹുലിന്റെ നീക്കം.
രാഹുല്‍ മാങ്കൂട്ടത്തലിൻ്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി; പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി 28ന് വിധി പറയും
