ഗവർണർ ആറുമാസം ബില്ലുകളില്‍ തീരുമാനമെടുക്കാതിരിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി.ഗവർണറുടെയോ രാഷ്ട്രപതിയുടെയോ നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ റിട്ട് ഹർജി നല്‍കാനാവില്ലെന്ന് കേന്ദ്രം വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ പരാമർശം.ഗവർണർക്കും രാഷ്ട്രപതിക്കും ബില്ലുകളില്‍ തീരുമാനമെടുക്കാൻ സമയക്രമം നിശ്ചയിച്ച തമിഴ്നാട് കേസിന്റെ വിധിയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തമിഴ്നാട് വിധിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഉന്നയിച്ച റഫറൻസിന്മേല് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ വാദം തുടരുകയാണ്.നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവർണറോ രാഷ്ട്രപതിയോ കൈകാര്യംചെയ്തതില്‍ മൗലികാവകാശലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് റിട്ട് ഹർജി നല്‍കാനാവില്ലെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത വാദിച്ചു.ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ അഭിപ്രായമറിയാൻ രാഷ്ട്രപതി ആഗ്രഹിക്കുന്നുണ്ട്. രാഷ്ട്രപതിയോ ഗവർണറോ കോടതിയില്‍ മറുപടി പറയാൻ ബാധ്യസ്ഥരല്ലെന്ന ഭരണഘടനയുടെ 361-ാം അനുച്ഛേദത്തിന്റെ വ്യാപ്തിയെക്കുറിച്ചും നിലപാടറിയിക്കണം. ഭാവിയിലും ഉയർന്നുവരാവുന്ന പ്രശ്നമാണിതെന്ന് മേത്ത പറഞ്ഞു.
Related Posts
സിവില്‍ ജഡ്ജി നിയമനം: സ്ത്രീകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രായോഗികമല്ലെന്ന നിലപാടില്‍ സുപ്രീം കോടതി
- law-point
- March 15, 2026
- 0
ന്യൂഡല്‍ഹി: സിവില്‍ ജഡ്ജി (ജൂനിയര്‍ ഡിവിഷന്) തസ്തികകളിലേക്കുള്ള അപേക്ഷയുടെ അവസാന തീയതി ഏപ്രില്‍ […]
ഫ്ലാറ്റുകള്‍ കൈമാറാന്‍ വൈകിയാല്‍ ഉടമയ്ക്ക് കെട്ടിട നിര്‍മ്മാതാക്കളോട് നഷ്ടപരിഹാരം ആവശ്യപ്പെടാം; സുപ്രീംകോടതി
- law-point
- June 27, 2026
- 0
ന്യൂഡല്‍ഹി: വീടുവാങ്ങുന്നവര്‍ക്ക് അവ നല്കാന് വൈകിയാല്‍ കെട്ടിടനിര്‍മ്മാതാക്കളോട് നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന് സുപ്രീം കോടതി. […]
കെ ടെറ്റ് പുനഃപരിശോധനാ ഹർജി: മെയ് 13ന് സുപ്രീംകോടതി പരസ്യമായി വാദം കേൾക്കും
- law-point
- May 3, 2026
- 0
ന്യൂഡൽഹി : രണ്ട് വർഷത്തിനുള്ളിൽ കെ ടെറ്റ് പാസാത്ത അധ്യാപകർ നിർബന്ധിത വിരമിപ്പിക്കലിന് […]
