ഒരാളെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള വ്യക്തമായ ഉദ്ദേശ്യം കുറ്റാരോപിതനുണ്ടെങ്കില് മാത്രമേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്താൻ കഴിയൂ എന്ന് സുപ്രീം കോടതി.ദാദ്ര നഗർ ഹവേലി എംപി മോഹൻഭായ് ഡെല്‍ക്കറുടെ മരണവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റർക്കെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ആത്മഹത്യ ചെയ്യുന്നതിനുമുമ്ബ് ഒരാള്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടു എന്നതുകൊണ്ടുമാത്രം അത് ആത്മഹത്യാപ്രേരണയായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ദീർഘകാലം തുടരുന്ന പീഡനങ്ങളുണ്ടെങ്കില് പോലും അത് ആത്മഹത്യാപ്രേരണയായി കണക്കാക്കാൻ കഴിയില്ല. ഇരയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം കുറ്റാരോപിതനുണ്ടായിരുന്നോ എന്നതാണ് പ്രധാനമെന്നും കോടതി ചൂണ്ടിക്കാട്ടി.മദൻ മോഹൻ സിങ് v. സ്റ്റേറ്റ് ഓഫ് ഗുജറാത്ത് (2010), അമലെന്ദു പാല് v. സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാള്‍ (2010) തുടങ്ങിയ കേസുകളിലെ മുൻവിധികള്‍ കൂടി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണങ്ങള്‍. ഈ വിധിയിലൂടെ, ഒരു വ്യക്തി ആത്മഹത്യ ചെയ്യാൻ കാരണമാകുന്ന തരത്തിലുള്ള പ്രവൃത്തികളുണ്ടെങ്കില്‍ മാത്രമേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306-ാം വകുപ്പ് പ്രകാരമുള്ള കുറ്റം നിലനില്‍ക്കുകയുള്ളൂവെന്ന് കോടതി വീണ്ടും ഊന്നിപ്പറയുന്നു.
Related Posts
രാഷ്ട്രീയ പാർട്ടികൾ ‘ജോലി ചെയ്യുന്ന സ്ഥലമല്ല’: സുപ്രീം കോടതി; പോഷ് നിയമം ബാധകമാക്കണമെന്ന ഹർജി തള്ളി
- law-point
- September 15, 2025
- 0
ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികളെ ലൈംഗിക അതിക്രമങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന പോഷ് നിയമത്തിൻ്റെ […]
രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത സംഭവം; അഭിസാര്‍ ശര്‍മ്മയുടെ അറസ്റ്റ് തടഞ്ഞ് കോടതി
- law-point
- August 28, 2025
- 0
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത മാധ്യമപ്രവര്ത്തകന് അഭിസാര്‍ ശര്‍മ്മയുടെ അറസ്റ്റ് നാല് ആഴ്ചത്തേക്ക് […]
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും; രേഖകള്‍ കൈമാറി പരാതിക്കാരി
- law-point
- March 21, 2026
- 0
ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം […]
