മമത ബാനര്‍ജി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി; തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ച പാര്‍ട്ടി ചിഹ്നവും പേരും തിരികെ കിട്ടണമെന്ന് ആവശ്യം

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാർട്ടി ചിഹ്നവും പേരും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്കെതിരെ പശ്ചിമ ബംഗാള്‍ മുൻ മുഖ്യമന്ത്രി മമതാ ബാനർജി സുപ്രീം കോടതിയെ സമീപിച്ചു.പാർട്ടിയിലെ വിമത വിഭാഗവുമായുള്ള തർക്കത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊണ്ട ഇടക്കാല ഉത്തരവിനെതിരെയാണ് ഹർജി നല്‍കിയിരിക്കുന്നത്. പാർട്ടി ഘടനയെ സമഗ്രമായി പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തതെന്ന് മമത ബാനർജി സമർപ്പിച്ച ഹർജിയില്‍ ചൂണ്ടിക്കാണിക്കുന്നു.ഭരണഘടനയുടെ പത്താം പട്ടിക പ്രകാരം (കൂറുമാറ്റ നിരോധന നിയമം) അയോഗ്യത നേരിടുന്ന വിമത ജനപ്രതിനിധികളുടെ വാദങ്ങളെ മാത്രം ആധാരമാക്കിയാണ് കമ്മീഷന്റെ നടപടിയെന്നും ഹർജിയില്‍ ആരോപിക്കുന്നു. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ‘പൂവും പുല്ലും’ അടങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചിഹ്നവും പേരും മരവിപ്പിച്ചത്. തുടർന്ന് മമതാ ബാനർജി വിഭാഗത്തിന് ‘മമത ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്’ എന്ന പേരും ‘ഫുട്ബോള്‍ കളിക്കാരൻ’ ചിഹ്നവും കമ്മീഷൻ അനുവദിച്ചിരുന്നു. റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന് ‘ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ്’ എന്ന പേരും ‘എൻവലപ്പ്’ (കവർ) ചിഹ്നവുമാണ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *