തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ യുവ അഭിഭാഷയെ മർദിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. പ്രതി ബെയിലിൻ ദാസ് രണ്ടുദിവസമായി ഒളിവിലാണ്. പ്രതി മുൻകൂർ ജാമ്യത്തിനായി സെഷൻസ് കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കുമെന്ന സൂചനയുണ്ട്.നിയമപരമായി ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് പരാതിക്കാരി.കോടതികളിൽഹാജരാകുന്നതിൽ നിന്ന് ബെയിലിൻ ദാസിനെ ബാർ കൗൺസിൽ വിലക്കിയിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയിലിൻ ദാസ് അതിക്രൂരമായി മർദിച്ചത്. ശ്യാമിലിയുടെ ഇടതു കവിളിൽ രണ്ടു തവണ ബെയ്ലിൻ അടിച്ചു ഗുരുതര പരിക്കേൽപ്പിച്ചു. അഭിഭാഷകൻ മോപ്സ്റ്റിക് കൊണ്ട് മർദിച്ചുവെന്ന് ശ്യാമിലി പറഞ്ഞിരുന്നു.