കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കൻ ഭരണകൂടം ഏർപ്പെടുത്തിയ പത്ത് ശതമാനം ആഗോള ഇറക്കുമതി തീരുവ (താരിഫ്) ഈടാക്കുന്നത് തുടരാമെന്ന് ഫെഡറല്‍ കോടതിയുടെ സുപ്രധാന ഉത്തരവ്.തീരുവയുമായി ബന്ധപ്പെട്ട നിയമപരമായ വെല്ലുവിളികളും വ്യവഹാരങ്ങളും കോടതികളില്‍ തുടരുന്നതിനിടെയാണ് സർക്കാരിന് അനുകൂലമായ ഈ ഇടക്കാല വിധി വന്നിരിക്കുന്നത്. വാഷിങ്ടണിലെ കോർട്ട് ഓഫ് അപ്പീല്‍സ് ഫോർ ദി ഫെഡറല്‍ സർക്യൂട്ട് ആണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് ലഭിച്ച വലിയൊരു നടപടിക്രമ വിജയമായാണ് ഈ കോടതി വിധിയെ വിലയിരുത്തുന്നത്. സർക്കാരിൻ്റെ വാദങ്ങള്‍ക്ക് നിയമപരമായ അടിസ്ഥാനമുണ്ടെന്നും കേസിൻ്റെ മെറിറ്റ് പരിശോധിക്കുമ്പോള്‍ ഭരണകൂടത്തിന് വിജയിക്കാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആഗോള വ്യാപാര രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാൻ സാധ്യതയുള്ളതാണ് ഈ വിധി.വ്യാപാര നിയമത്തിലെ 122-ാം വകുപ്പ്ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങള്‍ക്കും മേല്‍ കഴിഞ്ഞ വർഷം അമേരിക്കൻ പ്രസിഡൻ്റ് ഏർപ്പെടുത്തിയിരുന്ന ഇരട്ട അക്ക ഇറക്കുമതി തീരുവകള്‍ ഫെബ്രുവരിയില്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡോണള്‍ഡ് ട്രംപ് താത്കാലികമായി പത്ത് ശതമാനം ആഗോള തീരുവകള്‍ വീണ്ടും ഏർപ്പെടുത്തിയത്. 1974-ലെ വ്യാപാര നിയമത്തിലെ 122-ാം വകുപ്പ് പ്രകാരമാണ് ഈ പുതിയ തീരുവകള്‍ ചുമത്തിയിരിക്കുന്നത്. നിലവിലെ വ്യവസ്ഥകള്‍ പ്രകാരം ഈ തീരുവകളുടെ കാലാവധി ജൂലായ് 24-ന് അവസാനിക്കാൻ ഇരിക്കുകയാണ്.
അമേരിക്കയുടെ ആഗോള ഇറക്കുമതി തീരുവ തുടരും; ട്രംപിന് അനുകൂലമായി ഫെഡറല്‍ കോടതി ഇടക്കാല വിധി
