കൊച്ചി: ബലാൽസംഗ കേസിൽ റാപ്പർവേടൻ എന്ന ഹിരൺദാസ് മുരളി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. ഹൈക്കോടതി നിർദേശപ്രകാരമാണ് അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്.യുവഡോക്ടർ നൽകിയ പരാതിയിൽ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് രണ്ട് യുവതികൾ നൽകിയ പരാതിയിൽ ഒന്നിൽ എറണാകുളം സെൻട്രൽ പൊലീസും കേസ് എടുത്തിട്ടുണ്ട്.കേസെടുത്തതിനെ തുടർന്ന് വേടൻ ഒളിവിൽ പോയിരുന്നു. പീഡന പരാതി വിവാദങ്ങൾക്കിടെ പ്രതികരണവുമായി റാപ്പർ വേടൻ കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. താൻ ഒളിവിൽ പോയിട്ടില്ലെന്നും തന്റെ ജീവിതം ജനങ്ങൾക്ക് മുമ്പിൽ ജീവിച്ചു തീർക്കാനാണ് ആഗ്രഹിക്കുന്നത് എന്നും വേടൻ പറഞ്ഞു.പത്തനംതിട്ട കോന്നിയിലെ സംഗീത പരിപാടിക്കിടെയായിരുന്നു വേടന്റെ പ്രസ്താവന. മുൻകൂർ ജാമ്യം ലഭിച്ചശേഷം ആദ്യമായാണ് ഒരു പൊതു പരിപാടിയിര വേടൻ പങ്കെടുത്തത്.
പീഡനപരാതി; റാപ്പർ വേടൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
