ഗവർണർ ആറുമാസം ബില്ലുകളില്‍ തീരുമാനമെടുക്കാതിരിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി.ഗവർണറുടെയോ രാഷ്ട്രപതിയുടെയോ നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ റിട്ട് ഹർജി നല്‍കാനാവില്ലെന്ന് കേന്ദ്രം വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ പരാമർശം.ഗവർണർക്കും രാഷ്ട്രപതിക്കും ബില്ലുകളില്‍ തീരുമാനമെടുക്കാൻ സമയക്രമം നിശ്ചയിച്ച തമിഴ്നാട് കേസിന്റെ വിധിയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തമിഴ്നാട് വിധിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഉന്നയിച്ച റഫറൻസിന്മേല്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ വാദം തുടരുകയാണ്.നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവർണറോ രാഷ്ട്രപതിയോ കൈകാര്യംചെയ്തതില്‍ മൗലികാവകാശലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് റിട്ട് ഹർജി നല്‍കാനാവില്ലെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത വാദിച്ചു.ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ അഭിപ്രായമറിയാൻ രാഷ്ട്രപതി ആഗ്രഹിക്കുന്നുണ്ട്. രാഷ്ട്രപതിയോ ഗവർണറോ കോടതിയില്‍ മറുപടി പറയാൻ ബാധ്യസ്ഥരല്ലെന്ന ഭരണഘടനയുടെ 361-ാം അനുച്ഛേദത്തിന്റെ വ്യാപ്തിയെക്കുറിച്ചും നിലപാടറിയിക്കണം. ഭാവിയിലും ഉയർന്നുവരാവുന്ന പ്രശ്നമാണിതെന്ന് മേത്ത പറഞ്ഞു.
Related Posts
എസ് ഐ ആര് ക്രമക്കേട്: അഭിഭാഷക വേഷത്തില്‍ ഹാജരാകാന്‍ മമത; അപൂര്‍വതക്ക് സാക്ഷിയാകാന്‍ സുപ്രീം കോടതി
- law-point
- February 4, 2026
- 0
പശ്ചിമ ബംഗാളിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ് ഐ ആർ) ബന്ധപ്പെട്ട കേസില്‍ […]
മണിക്റാവു കൊകാതെയ്ക്ക് ആശ്വാസം; തട്ടിപ്പ് കേസിൽ മഹാരാഷ്ട്ര മുൻ മന്ത്രിയുടെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു
- law-point
- December 22, 2025
- 0
ഡല്‍ഹി: വഞ്ചനാ, വ്യാജരേഖ ചമയ്ക്കല്‍ കേസില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് […]
താത്കാലിക വിസി നിയമനം:സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
- law-point
- August 13, 2025
- 0
ന്യൂഡൽഹി: കേരള സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വിസി നിയമനത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ […]
