പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള പ്രണയബന്ധങ്ങളെ പോക്സോ നിയമം കൊണ്ടു നേരിടുന്നതിനെതിരെ സുപ്രീം കോടതി. ലൈംഗികാതിക്രമ കേസുകളേയും പ്രണയബന്ധങ്ങളെയും വ്യത്യസ്തമായി കാണണമെന്ന് കോടതി നിരീക്ഷിച്ചു.പോക്സോ കേസ് പ്രതികാരത്തിനായിവരെ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. കുട്ടികളെ ലൈംഗികാതിക്രമത്തില്‍ നിന്ന് സംരക്ഷിക്കാനാണ് പോക്സോ നിയമം കൊണ്ടുവന്നതെങ്കിലും നിരവധി കേസുകളില്‍ കൗമാരക്കാർ തമ്മിലുള്ള സമ്മതപ്രകാരമുള്ള പ്രണയ ബന്ധങ്ങളെ ഈ നിയമം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമ കേസുകളിലും പ്രണയബന്ധങ്ങളില്‍ വഴിയുണ്ടാവുന്ന കേസുകളില്‍ ഒരേ മാനദണ്ഡം പ്രയോഗിക്കുന്നത് അനീതിയാണ്. കാമുകിയെ വീട്ടില്‍ തടങ്കലില്‍ വച്ചുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും കാണിച്ച് 21 കാരൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പ്രകാരം സംരക്ഷണം നല്കാൻ ഉത്തരവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുമ്ബോഴാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഈ പരാമർശം നടത്തിയത്.
Related Posts
ജാമ്യം റദ്ദാക്കുന്നതിനും അനുവദിക്കുന്നതിനും വ്യത്യസ്ത മാനദണ്ഡങ്ങള്‍ വേണം: സുപ്രീം കോടതി
- law-point
- August 17, 2025
- 0
ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിക്കുന്ന അപ്പീലുകളും (അപ്പീല്‍സ് എഗൈൻസ്റ്റ് ഗ്രാൻഡ് ഓഫ് […]
ഉന്നാവോ ബലാത്സംഗ കേസ്: കുൽദീപ് സിംഗ് സെൻഗാറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി, ഡൽഹി ഹൈക്കോടതിയിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു.
- law-point
- February 9, 2026
- 0
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗ ഇരയുടെ പിതാവിന്റെ കസ്റ്റഡി മരണക്കേസിൽ ബലാത്സംഗ കുറ്റവാളിയും മുൻ […]
പുന്നക്കല്‍ ഷംസു വധശ്രമക്കേസ് : ഹൈക്കോടതിയുടെ കണ്ടെത്തലിനെതിരേ സുപ്രീം കോടതി; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും
- law-point
- June 20, 2025
- 0
സിഐടിയു നേതാവ് മഞ്ചേരി ചന്തക്കുന്ന് പുന്നക്കല്‍ ഷംസുവിനെ വാളുകൊണ്ട് ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും കൊലപ്പെടുത്താൻ […]
