ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സില്‍ വാദംബില്ലുകളില് തീരുമാനമെടുക്കാന്‍ സമയ പരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സില്‍ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. റഫറൻസിനെ അനുകൂലിച്ച് കേന്ദ്ര സർക്കാർ വാദമാണ് ഇന്ന് നടക്കുക. ഗവർണർമാർക്ക് ബില്ലുകൾ നിയമസഭയിലേക്ക് തിരികെ അയയ്ക്കാതെ അനുമതി നൽകുന്നത് തടയാൻ കഴിയുമെങ്കിൽ, തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾ ഗവർണറുടെ ഇഷ്ടാനുസരണത്തിന് നിൽക്കേണ്ടിവരില്ലേ എന്ന് സുപ്രീം കോടതി ഇന്നലെ ചോദിച്ചിരുന്നു. ഗവർണറുടെ വിവേചന അധികാരത്തെക്കുറിച്ചും സുപ്രീംകോടതി ചോദ്യങ്ങൾ ഉയർത്തി. ഗവർണർക്ക് വിവേചനാധികാരം ഉണ്ടെന്നും ബില്ലിൽ ഭരണഘടന പ്രശ്നങ്ങൾ ഉള്ളപ്പോഴാണ് ഇടപെടുന്നതെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. വിവേചനാധികാരം സംബന്ധിച്ച് തുടർവാദം ഇന്നും തുടരും.
Related Posts
നിമിഷപ്രിയയുടെ മോചന ശ്രമം: മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
- law-point
- August 22, 2025
- 0
ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചന ശ്രമവുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ മൂന്ന് […]
ഇന്ധന പ്രതിസന്ധിമൂലം പ്രവർത്തന രീതിയിൽ മാറ്റംവരുത്തി സുപ്രീം കോടതി
- law-point
- May 16, 2026
- 0
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധപശ്ചാത്തലത്തിൽ രാജ്യത്ത് ഊർജ പ്രതിസന്ധി രൂക്ഷമായിരിക്കെ, പ്രവർത്തന രീതിയിൽ നിർണായക […]
ട്വിഷയുടെ മരണം സിബിഐക്ക് വിടാൻ സുപ്രീം കോടതി അനുമതി
- law-point
- May 25, 2026
- 0
മുൻ നടിയും മോഡലുമായ ട്വിഷ ശർമ്മയുടെ മരണത്തിൽ “ന്യായവും നിഷ്പക്ഷവുമായ” അന്വേഷണത്തിന്റെ ആവശ്യകത […]
