ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സില്‍ വാദംബില്ലുകളില് തീരുമാനമെടുക്കാന്‍ സമയ പരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സില്‍ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. റഫറൻസിനെ അനുകൂലിച്ച് കേന്ദ്ര സർക്കാർ വാദമാണ് ഇന്ന് നടക്കുക. ഗവർണർമാർക്ക് ബില്ലുകൾ നിയമസഭയിലേക്ക് തിരികെ അയയ്ക്കാതെ അനുമതി നൽകുന്നത് തടയാൻ കഴിയുമെങ്കിൽ, തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾ ഗവർണറുടെ ഇഷ്ടാനുസരണത്തിന് നിൽക്കേണ്ടിവരില്ലേ എന്ന് സുപ്രീം കോടതി ഇന്നലെ ചോദിച്ചിരുന്നു. ഗവർണറുടെ വിവേചന അധികാരത്തെക്കുറിച്ചും സുപ്രീംകോടതി ചോദ്യങ്ങൾ ഉയർത്തി. ഗവർണർക്ക് വിവേചനാധികാരം ഉണ്ടെന്നും ബില്ലിൽ ഭരണഘടന പ്രശ്നങ്ങൾ ഉള്ളപ്പോഴാണ് ഇടപെടുന്നതെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. വിവേചനാധികാരം സംബന്ധിച്ച് തുടർവാദം ഇന്നും തുടരും.
Related Posts
കേരളത്തിലെ എസ്ഐആറിന് സ്റ്റേ ഇല്ല; തെരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്മൂലം നല്‍കണം; ഹര്‍ജികള്‍ ഡിസംബര്‍ 2 ലേക്ക് മാറ്റി
- law-point
- November 26, 2025
- 0
കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണ ( എസ്ഐആര്‍ ) നടപടികള്‍ തടയാതെ സുപ്രീംകോടതി. […]
വിദ്യാര്‍ത്ഥികളുടെ മരണം: ഓണ്‍ലൈൻ, വിദൂരവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിവരം ഉടൻ പൊലീസിനെ അറിയിക്കണമെന്ന് സുപ്രീം കോടതി
- law-point
- January 16, 2026
- 0
വിദ്യാർത്ഥികള്‍ ജീവനൊടുക്കുകയോ അസ്വാഭാവികമായി മരിച്ച നിലയില്‍ കണ്ടെത്തുകയോ ചെയ്യുന്ന സംഭവങ്ങളില്‍ ഓണ്‍ലൈൻ, വിദൂര […]
33 സെന്റിന് നഷ്ടപരിഹാരം നല്കാൻ കഴിയാത്തത്ര ശുഷ്കമാണോ കേരളത്തിന്റെ സാമ്പത്തിക നില? സുപ്രീം കോടതി
- law-point
- August 30, 2025
- 0
എംസി റോഡ് വീതിക്കൂട്ടുന്നതിനായി മൂവാറ്റുപുഴ ടൗണില്‍ ഏറ്റെടുത്ത ഭൂമിക്ക് ഹൈക്കോടതി നിശ്ചയിച്ച ഉയർന്ന […]
