ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സില്‍ വാദംബില്ലുകളില് തീരുമാനമെടുക്കാന്‍ സമയ പരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സില്‍ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. റഫറൻസിനെ അനുകൂലിച്ച് കേന്ദ്ര സർക്കാർ വാദമാണ് ഇന്ന് നടക്കുക. ഗവർണർമാർക്ക് ബില്ലുകൾ നിയമസഭയിലേക്ക് തിരികെ അയയ്ക്കാതെ അനുമതി നൽകുന്നത് തടയാൻ കഴിയുമെങ്കിൽ, തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾ ഗവർണറുടെ ഇഷ്ടാനുസരണത്തിന് നിൽക്കേണ്ടിവരില്ലേ എന്ന് സുപ്രീം കോടതി ഇന്നലെ ചോദിച്ചിരുന്നു. ഗവർണറുടെ വിവേചന അധികാരത്തെക്കുറിച്ചും സുപ്രീംകോടതി ചോദ്യങ്ങൾ ഉയർത്തി. ഗവർണർക്ക് വിവേചനാധികാരം ഉണ്ടെന്നും ബില്ലിൽ ഭരണഘടന പ്രശ്നങ്ങൾ ഉള്ളപ്പോഴാണ് ഇടപെടുന്നതെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. വിവേചനാധികാരം സംബന്ധിച്ച് തുടർവാദം ഇന്നും തുടരും.
Related Posts
മമത ബാനര്‍ജിക്കെതിരെ കേസ് എടുക്കണം; സുപ്രീം കോടതിയെ സമീപിച്ച് ഇഡി
- law-point
- January 13, 2026
- 0
മമത ബാനർജിക്കെതിരെ കേസ് എടുക്കാൻ സുപ്രീം കോടതിയെ സമീപിച്ച് ഇഡി.ഡിജിപി, കൊല്‍ക്കത്ത പൊലീസ് […]
ടിപി വധക്കേസ്; ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ കെകെ രമ സുപ്രീം കോടതിയില്‍
- law-point
- November 17, 2025
- 0
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ കെകെ രമ സുപ്രീം […]
രാഷ്ട്രീയ നേതാക്കൾ പരസ്പര ബഹുമാനത്തിൽ തിരഞ്ഞെടുപ്പുകൾ നടത്തണം; സുപ്രീം കോടതി
- law-point
- February 17, 2026
- 0
രാഷ്ട്രീയ പാർട്ടികൾ രാജ്യത്ത് സാഹോദര്യം വളർത്തിയെടുക്കണമെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും ഭരണഘടനാ ധാർമ്മികത […]
