മത്സരപരീക്ഷകളില്‍ സംവരണവിഭാഗത്തിലെ യോഗ്യതാമാർക്കിനേക്കാള്‍ ഉയർന്ന സ്കോർ നേടുന്ന ഭിന്നശേഷിക്കാർക്ക് ജനറല്‍ സീറ്റുകള്‍ നിഷേധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.ഇത്തരം സമീപനം 2016 ലെ വികലാംഗ അവകാശ നിയമത്തിന്‍റെ ഉദ്ദേശ്യത്തെ ഇല്ലാതാക്കുന്നതായി ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.പൊതുവിഭാഗത്തില്‍ പരീക്ഷയെഴുതുന്നവർക്ക് ഏർപ്പെടുത്തിയ കട്ട് ഓഫ് മാർക്കിനേക്കാള്‍ അധികം ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ആരെങ്കിലും നേടിയാല്‍ അത്തരക്കാരെ ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കാനും കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. മറുപടി അടുത്ത മാസം 14ന് സമർപ്പിക്കണം.വൈകല്യമുള്ളവരുടെ അവകാശങ്ങള്‍ സംബന്ധിച്ച 2016ലെ നിയമം നടപ്പാക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ രാജ്യത്തെ എട്ട് ദേശീയ നിയമ സർവകലാശാലകളെ നിയോഗിക്കുകയും ചെയ്തു. റിപ്പോർട്ട് ആറു മാസത്തിനുള്ളില്‍ സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.
Related Posts
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ട സമയമായി, നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി
- law-point
- March 11, 2026
- 0
ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ട സമയമായെന്ന് സുപ്രീം കോടതി. 1937-ലെ ശരിഅത്ത് […]
പ്രൊവിഡന്റ് ഫണ്ട് വേതന പരിധി പരിഷ്കരിക്കണം: ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി
- law-point
- January 8, 2026
- 0
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീമിന് കീഴിലുള്ള വേതന പരിധി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള […]
വനിതാ അഭിഭാഷകര്‍ക്കെതിരായ ലൈംഗിക പീഡന പരാതികളില്‍ POSH ബാധകമാക്കണമെന്ന ഹര്‍ജി: സുപ്രീം കോടതി വാദം കേള്‍ക്കും
- law-point
- November 22, 2025
- 0
വനിതാ അഭിഭാഷകർക്കെതിരായ ലൈംഗിക പീഡന പരാതികളില്‍ വർക്ക്പ്ലേസ് (പ്രിവൻഷൻ, പ്രൊഹിബിഷൻ ആൻഡ് റിഡ്രസല്‍) […]
