വൈദ്യുതി കണക്ഷന് വ്യാജ സര്‍ട്ടിഫിക്കറ്റ്; പ്രതികളെ കോടതി വെറുതെവിട്ടു

വടകര കെ എസ് ഇ ബി ബീച്ച്‌ സെക്ഷൻ നിന്ന് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ വടകര നഗരസഭയുടെ പേരിലുള്ള വ്യാജ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു.

വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് വടകര ബീച്ച്‌ സ്വദേശി ഉമര്‍ കുട്ടി (63), പഴങ്കാവ് സ്വദേശിയും നഗരസഭാ ജീവനക്കാരനുമായ വിനോദ് കുമാര്‍ (54) എന്നിവരെ വെറുതെ വിട്ടത്. വടകര മജിസ്ട്രേറ്റ് അലി ഫാത്തിമ പ്രതികള്‍ കുറ്റക്കാരല്ലെന്ന് വിധിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ അന്നത്തെ വാര്‍ഡ് കൗണ്‍സിലര്‍ മഹ്മൂദ് എന്നയാള്‍ വിചാരണ മധ്യേ മരണപ്പെട്ടിരുന്നു.

2019 മാര്‍ച്ച്‌ 27നാണ് സംഭവം. വടകര കെ എസ് ഇ ബി ബീച്ച്‌ സെക്ഷനിൽ നിന്ന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനു വേണ്ടി അപേക്ഷ സമര്‍പ്പിക്കാന്‍ വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നഗരസഭയില്‍ നിന്ന് ലഭിക്കാതായതോടെ ഉമര്‍ കുട്ടി വാര്‍ഡ് കൗണ്‍സിലറായ മഹ്മൂദിനെ സമീപിച്ചെന്നും മഹ്മൂദ് നഗരസഭാ ജീവനക്കാരനായ വിനോദ് കുമാറിന്റെ സഹായത്തോടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും അതുപയോഗിച്ച്‌ ഉമര്‍ കുട്ടി വൈദ്യുതി കണക്ഷൻ സബാധിച്ചെന്നുമാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *