സ്കൂള്‍ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികനും ബന്ധുവിനും തടവ് ശിക്ഷ. ഒന്നാം പ്രതിയായ കീഴാറൂർ കാവല്ലൂർ സ്വദേശി വില്‍സന് (75) 25 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും ഇയാളുടെ ബന്ധുകൂടിയായ രണ്ടാം പ്രതി അനീഷിനെ (36) 20 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുവാനും നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ജഡ്ജി കെ.എം.സുജ ശിക്ഷിച്ചത്. ക്ലാസ് റൂമില്‍ മറ്റു കുട്ടികളില്‍ നിന്ന് ഒഴിഞ്ഞുമാറിയിരുന്ന കുട്ടിയോട് ക്ലാസ് ടീച്ചർ വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം വെളിപ്പെടുത്തിയത്. വിവരം പുറത്തു പറഞ്ഞാല്‍ അമ്മയെയും അനുജനെയും പ്രതികള്‍ കൊന്നുകളയും എന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. വെള്ളറട എസ്.എച്ച്.ഒ ആയിരുന്ന എൻ.ജിജി, ജെ.മോഹൻദാസ് എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചല്‍ എഫ്. വിനോദ്,അഡ്വ.വി.ആർ. മായാദേവി എന്നിവർ ഹാജരായി.
സഹപാഠികളില്‍ നിന്ന് ഒഴിഞ്ഞുമാറി വിദ്യാര്‍ത്ഥിനി, പുറത്ത് വന്നത് ക്രൂര പീഡനം, വയോധികനും ബന്ധുവിനും തടവും പിഴയും
