ജനം തിരസ്കരിച്ചു, പ്രശസ്തി കിട്ടാനായി കോടതിയെ ഉപയോഗിക്കുന്നു’, ജൻ സുരാജ് പാർട്ടിയോട് സുപ്രീം കോടതി

ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന പ്രശാന്ത് കിഷോറിന്റെ പാർട്ടിയുടെ ആവശ്യത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു. തിരഞ്ഞെടുപ്പിൽ ജനം തിരസ്കരിച്ച ശേഷം പ്രശസ്തിക്കായി പ്രശാന്ത് കിഷോറിന്റെ പാർട്ടി കോടതിയെ ഉപയോഗിക്കുന്നുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ പാർട്ടിയുടെ ആവശ്യം പരിഗണിച്ച് തിരഞ്ഞെടുപ്പ് റദ്ദാക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വനിതകൾക്ക് 10,000 രൂപ വീതം കൈമാറിയത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ആണെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ പാർട്ടിയുടെ വാദം. ഇത് ഭരണഘടന വിരുദ്ധവും ജന പ്രാതിനിധ്യ നിയമനത്തിന്റെ ലംഘനവും ആണ്. അതിനാൽ തിരഞ്ഞെടുപ്പ് റദ്ദാക്കി പുതിയ ‍തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം.എന്നാൽ പ്രശാന്ത് കിഷോറിന്റെ പാർട്ടിക്ക് എത്ര വോട്ട് കിട്ടിയെന്ന് കോടതി ചോദിച്ചു. ആവശ്യമെങ്കിൽ മാതൃക പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി ഹർജിക്കാർക്ക് പട്ന ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. തുടർന്ന് ജൻ സുരാജ് പാർട്ടി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജി പിൻവലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *