ബലാത്സംഗ കേസില്‍ റിമാൻഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും.ഇന്നലെ കോടതിയില്‍ ഇരുഭാഗവും തമ്മില്‍ 2 മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങളാണ് നടന്നത്. സമാനമായ പരാതികള്‍ തുടർച്ചയായി ലഭിക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ വാദിച്ചത്.മൂന്നാം ബലാത്സംഗ കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതി ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാല്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.അറസ്റ്റ് ചട്ടവിരുദ്ധമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. പരാതിക്കാരിയുമായുള്ള ചാറ്റ് വിവരങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിപത്തനംതിട്ട സ്വദേശിനിയായ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.പി.സി 376 (ബലാത്സംഗം), 506 (1) (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. .ചോദ്യം ചെയ്യലിനോടും, അന്വേഷണത്തോടും രാഹുല്‍ സഹകരിക്കുന്നില്ലെന്ന കാര്യം എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.
മൂന്നാം ബലാത്സംഗ കേസ് ; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്
