മുഖ്യമന്ത്രി പിണറായി വിജയൻറെ മകള്‍ വീണ വിജയൻ കുറ്റാരോപിതയായ മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികളില്‍ ഇന്ന് മുതല്‍ അന്തിമ വാദം കേള്‍ക്കും.ഹൈക്കോടതിയാണ് കേസിലെ വാദം കേള്‍ക്കുക. ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചായിരിക്കും ഹർജി പരിഗണിക്കുക. കഴിഞ്ഞ ഒക്ടോബറില്‍ കേസ് ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും എസ്എഫ്ഐഒയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല. ഇതോടെ കേസ് അന്ന് പരിഗണിച്ച ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ വാദം കേള്‍ക്കല്‍ മാറ്റിവെക്കുകയായിരുന്നു. സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷനാണെങ്കിലും കേന്ദ്രം കേസ് സീരിയസായി എടുക്കുന്നില്ലെന്നായിരുന്നു സിഎംആര്‍എല്ലിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ പരിഹസിച്ചത്. കമ്പനി റജിസ്ട്രാരുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്കിയ അപേക്ഷയില്‍ കോടതി കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിരുന്നു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ നിര്‍ണായക നടപടി; ഇന്ന് മുതല്‍ ദില്ലി ഹൈക്കോടതിയില്‍ അന്തിമ വാദം ആരംഭിക്കും
