ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A വകുപ്പ് ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതി വീണ്ടും ശക്തമായ മുന്നറിയിപ്പ് നല്‍കി.വ്യാജവും അവ്യക്തവുമായ പരാതികള്‍ കുടുംബങ്ങളെ തകർക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.യഥാർത്ഥ പീഡനത്തിന് ഇരയാകുന്നവർക്ക് സംരക്ഷണം നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, എല്ലാ ബന്ധുക്കളെയും കേസില്‍ ഉള്‍പ്പെടുത്തുന്ന പ്രവണത ഒഴിവാക്കണം. ഇത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.2025 ജൂണില്‍, അവ്യക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച ഒരു 498A കേസ് സുപ്രീം കോടതി റദ്ദാക്കി. കൂടാതെ, മെയ് മാസത്തില്‍ മറ്റൊരു കേസില്‍ പ്രായമായ മാതാപിതാക്കളെയും അകന്ന ബന്ധുക്കളെയും പ്രതികളാക്കിയതിന് വ്യക്തമായ തെളിവുകളില്ലാത്തതിനാല്‍ ഒരു പുരുഷനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും കോടതി കുറ്റവിമുക്തരാക്കി.വസ്തുതകള്‍ ഇല്ലാത്ത പരാതികള്‍ നല്‍കുന്നത് യഥാർത്ഥ കേസുകളുടെ വിശ്വാസ്യതയെ പോലും ബാധിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
Related Posts
ക്രിമിനല്‍ കേസുകളില്‍ നിന്ന് ഹൈക്കോടതി ജഡ്ജിക്ക് വിലക്ക്; അപൂര്‍വ നടപടി പിന്‍വലിച്ച് സുപ്രീം കോടതി
- law-point
- August 8, 2025
- 0
ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജിയെ വിലക്കിയ ഉത്തരവ് […]
ഇന്ധനം ലാഭിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീം കോടതി
- law-point
- May 15, 2026
- 0
ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന ഏറ്റെടുത്ത് സുപ്രീം കോടതിയും.സുപ്രീം […]
സര്‍ക്കാരും ഗവര്‍ണറും ഐക്യത്തോടെ പ്രവര്‍ത്തിക്കണം, രാഷ്ട്രീയം കൊണ്ടുവരരുത്; സുപ്രീം കോടതി
- law-point
- July 30, 2025
- 0
താല്കാലിക വിസി നിയമനം സംബന്ധിച്ച ഗവർണർ നല്കിയ ഹർജിയില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീം […]
