ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട കേസില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി.ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കോടതി നിയോഗിച്ച സെര്‍ച്ച് കമ്മിറ്റിയുടെ ശുപാര്‍ശ ലഭിച്ചശേഷം ഗവര്‍ണറുടെ അപേക്ഷ പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.വിസി നിയമന പ്രക്രിയ ആരംഭിച്ചതിനിടെയാണ്, നിയമനപ്രക്രിയയില്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തിയത് ഒഴിവാക്കണമെന്നും, മുന്‍ ഉത്തരവ് പരിഷ്കരിക്കണമെന്നും ഗവര്‍ണര്‍ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധിയെയും ഉള്‍പ്പെടുത്തണമെന്നുമുള്ള അപേക്ഷയും സമര്‍പ്പിച്ചിരുന്നു. ഇതാണ് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതി മുമ്ബാകെ ചൂണ്ടിക്കാട്ടിയത്.നിലവില്‍ സെര്‍ച്ച് കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. അതിനാല്‍ കോടതി ഇപ്പോള്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. സെര്‍ച്ച് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കട്ടെ. അതിനുശേഷം ഗവര്‍ണറുടെ വാദം കേള്‍ക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. നിയമനപ്രക്രിയയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഉന്നയിച്ച കാര്യങ്ങള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് എജി ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അപേക്ഷ പരിഗണിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
Related Posts
തനിക്ക് ഏഴ്, മകള്‍ക്ക് മൂന്ന് ലക്ഷം; പ്രതിമാസ ജീവനാംശം ഉയര്‍ത്തണമെന്ന് ഷമിയുടെ മുന്‍ ഭാര്യ
- law-point
- November 8, 2025
- 0
പ്രതിമാസ ജീവനാംശ തുക ഉയര്‍ത്തണമെന്ന ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യയുടെ ഹര്‍ജിയില്‍ […]
രേണുക സ്വാമി കൊലക്കേസ്; നടന് ദര്ശന് വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി, എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ലെന്ന് കോടതി
- law-point
- August 14, 2025
- 0
രേണുക സ്വാമി കൊലക്കേസില്‍ കന്നട നടന് ദര്ശന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രിം […]
ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നത് എന്തിന് രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
- law-point
- July 21, 2025
- 0
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നത് എന്തിനെന്ന് സുപ്രീം […]
