മുൻ മാനേജരെ മർദിച്ചെന്ന കേസില്‍ നടൻ ഉണ്ണി മുകുന്ദന് കോടതിയുടെ സമൻസ് .കാക്കനാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് സമൻസ് അയച്ചത്.കേസിന്റെ വിചാരണ നടപടികള്‍ക്ക് മുന്നോടിയായാണ് നടന്ന് ഹാജരാകാൻ നിർദേശം.ഒക്ടോബർ 27 നാണ് ഹാജരാകേണ്ടത്.നിലവില്‍ നടനെതിരേ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. മുൻ മാനേജരായ വിപിനെ മർദിച്ചുവെന്നാണ് ഉണ്ണി മുകുന്ദനെതിരേയുള്ള പരാതി.വിപിൻകുമാർ മുൻമാനേജർ ആണെന്ന വാദം ഉണ്ണി മുകുന്ദൻ പൂർണമായും തള്ളിയിരുന്നു. 2018 ല്‍ പിആർഒ എന്ന നിലയിലാണ് പരിചയപ്പെട്ടത് ഇതുവരെ പേഴ്സണല്‍ മാനേജരായി നിയമിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.അതേസമയം, പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഉണ്ണി മുകുന്ദൻ രൂക്ഷമായ മർദനം നടത്തിയിട്ടില്ല എന്നാണ് കുറ്റപത്രം.
മാനേജരെ മര്‍ദ്ദിച്ചെന്ന കേസ്; നടൻ ഉണ്ണി മുകുന്ദന് സമൻസ്
