രാജ്യത്തെ പൊലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വികള്‍ പ്രവർത്തനരഹിതമാണെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത പൊതുതാല്പര്യ ഹർജി ഇന്ന് പരിഗണിക്കും.ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മനുഷ്യാവകാശ ലംഘനങ്ങള്‍ പരിശോധിക്കുന്നതിനായി പൊലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്ന് 2018ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.ഈ മാസം നാലിനാണ് കോടതി സ്വമേധയാ പൊതുതാല്പര്യ ഹരജി രജിസ്റ്റർ ചെയ്തത്. എട്ട് മാസത്തിനിടെ പൊലീസ് കസ്റ്റഡിയില്‍ 11 പേർ മരിച്ചതായുള്ള മാധ്യമവാർത്ത ശ്രദ്ധയില്‍പെട്ടതിനെ തുടർന്നായിരുന്നു കോടതി ഇടപെട്ടത്.സി.സി.ടി.വി സംവിധാനങ്ങളില്‍ രാത്രി കാഴ്ചയും ഓഡിയോ, വിഡിയോ ദൃശ്യങ്ങളും ഉണ്ടായിരിക്കണമെന്നും കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും ഡാറ്റ സൂക്ഷിക്കണമെന്നും മുൻ ഉത്തരവില്‍ സുപ്രീംകോടതി പറഞ്ഞിരുന്നു. സി.ബി.ഐ, ഇ.ഡി, എൻ.ഐ.എ അന്വേഷണ ഏജൻസികളുടെ ഓഫിസുകളില്‍ കാമറകളും റെക്കോഡിങ് ഉപകരണങ്ങളും സ്ഥാപിക്കാൻ 2020 ഡിസംബറില്‍ സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു.
Related Posts
മുസ്ലിം തടവുകാരന്റെ മോചനം വൈകിപ്പിച്ച ഉത്തർപ്രദേശ് ജയിൽ അധികൃതർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
- law-point
- December 25, 2025
- 0
ന്യൂഡൽഹി: മതപരിവർത്തന നിരോധന നിയമപ്രകാരം കുറ്റം ആരോപിച്ച് ജയിലിലടച്ച മുസ്ലിം തടവുകാരന്റെ മോചനം […]
പോഷ് ആക്ട് രാഷ്ട്രീയ പാർട്ടികൾക്കും ബാധകമാക്കണം; സുപ്രീംകോടതിയിൽ പുതിയ ഹർജി
- law-point
- August 23, 2025
- 0
ദില്ലി: പോഷ് ആക്ട് (POSH Act) രാഷ്ട്രീയ പാർട്ടികൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ […]
ശ്രീശാന്ത് ഒരു ദിവസം പോലും കളിച്ചിട്ടില്ലല്ലോയെന്ന് സുപ്രീം കോടതി, 82 ലക്ഷം നഷ്ടപരിഹാര ഉത്തരവ് സ്റ്റേ ചെയ്തു
- law-point
- October 14, 2025
- 0
2012 ലെ ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് […]
