പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള പ്രണയബന്ധങ്ങളെ പോക്സോ നിയമം കൊണ്ടു നേരിടുന്നതിനെതിരെ സുപ്രീം കോടതി. ലൈംഗികാതിക്രമ കേസുകളേയും പ്രണയബന്ധങ്ങളെയും വ്യത്യസ്‌തമായി കാണണമെന്ന് കോടതി നിരീക്ഷിച്ചു.പോക്സോ കേസ് പ്രതികാരത്തിനായിവരെ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. കുട്ടികളെ ലൈംഗികാതിക്രമത്തില്‍ നിന്ന് സംരക്ഷിക്കാനാണ് പോക്സോ നിയമം കൊണ്ടുവന്നതെങ്കിലും നിരവധി കേസുകളില്‍ കൗമാരക്കാർ തമ്മിലുള്ള സമ്മതപ്രകാരമുള്ള പ്രണയ ബന്ധങ്ങളെ ഈ നിയമം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമ കേസുകളിലും പ്രണയബന്ധങ്ങളില്‍ വഴിയുണ്ടാവുന്ന കേസുകളില്‍ ഒരേ മാനദണ്ഡം പ്രയോഗിക്കുന്നത് അനീതിയാണ്. കാമുകിയെ വീട്ടില്‍ തടങ്കലില്‍ വച്ചുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും കാണിച്ച് 21 കാരൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പ്രകാരം സംരക്ഷണം നല്‍കാൻ ഉത്തരവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുമ്ബോഴാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഈ പരാമർശം നടത്തിയത്.
Related Posts
മുസ്ലിം തടവുകാരന്റെ മോചനം വൈകിപ്പിച്ച ഉത്തർപ്രദേശ് ജയിൽ അധികൃതർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
- law-point
- December 25, 2025
- 0
ന്യൂഡൽഹി: മതപരിവർത്തന നിരോധന നിയമപ്രകാരം കുറ്റം ആരോപിച്ച് ജയിലിലടച്ച മുസ്ലിം തടവുകാരന്റെ മോചനം […]
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവ്
- law-point
- August 13, 2025
- 0
സ്വത്ത് തർക്ക കേസുമായി ബന്ധപ്പെട്ട് ചില അഭിഭാഷകർ വ്യാജ ഒത്തുതീർപ്പ് കരാർ ഉണ്ടാക്കിയെന്ന […]
കേരളത്തില്‍ വോട്ടെടുപ്പ് ദിവസം സുപ്രീംകോടതിയില്‍ യുവതീപ്രവേശന വിഷയത്തില്‍ വാദം നടക്കും
- law-point
- March 16, 2026
- 0
സംസ്ഥാനത്ത് വോട്ടെടുപ്പ് ദിവസം സുപ്രീംകോടതിയില്‍ യുവതീപ്രവേശന വിഷയത്തില്‍ വാദം കേള്‍ക്കും. നിയമസഭ തെരഞ്ഞെടുപ്പിന് […]
