ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സില്‍ വാദംബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയ പരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സില്‍ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. റഫറൻസിനെ അനുകൂലിച്ച് കേന്ദ്ര സർക്കാർ വാദമാണ് ഇന്ന് നടക്കുക. ഗവർണർമാർക്ക് ബില്ലുകൾ നിയമസഭയിലേക്ക് തിരികെ അയയ്ക്കാതെ അനുമതി നൽകുന്നത് തടയാൻ കഴിയുമെങ്കിൽ, തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾ ഗവർണറുടെ ഇഷ്ടാനുസരണത്തിന് നിൽക്കേണ്ടിവരില്ലേ എന്ന് സുപ്രീം കോടതി ഇന്നലെ ചോദിച്ചിരുന്നു. ഗവർണറുടെ വിവേചന അധികാരത്തെക്കുറിച്ചും സുപ്രീംകോടതി ചോദ്യങ്ങൾ ഉയർത്തി. ഗവർണർക്ക് വിവേചനാധികാരം ഉണ്ടെന്നും ബില്ലിൽ ഭരണഘടന പ്രശ്നങ്ങൾ ഉള്ളപ്പോഴാണ് ഇടപെടുന്നതെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. വിവേചനാധികാരം സംബന്ധിച്ച് തുടർവാദം ഇന്നും തുടരും.
Related Posts
ഡിജിറ്റല്‍ തട്ടിപ്പില്‍ 82 കാരന് നഷ്ടമായത് 22.92 കോടി: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി
- law-point
- January 24, 2026
- 0
ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള തട്ടിപ്പുകള്‍ തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഇന്ന് […]
പള്ളികള്‍ക്ക് ബാബറി മസ്ജിദ് എന്നു പേരിടുന്നതു തടയണം’; ഹര്‍ജി സുപ്രീം കോടതി തള്ളി
- law-point
- February 20, 2026
- 0
ന്യൂഡല്‍ഹി: മതപരമായ നിര്‍മിതികള്‍ക്ക് മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ പേര് നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന […]
വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം-സുപ്രീം കോടതി; ട്രയൽസിൽ പങ്കെടുക്കാം,WFIക്ക് കനത്ത തിരിച്ചടി
- law-point
- May 29, 2026
- 0
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ട്രയൽസിൽ വിനേഷ് ഫോഗട്ടിനെ പങ്കെടുക്കാൻ അനുവദിച്ച ഡൽഹി ഹൈക്കോടതി […]
