ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സില്‍ വാദംബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയ പരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സില്‍ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. റഫറൻസിനെ അനുകൂലിച്ച് കേന്ദ്ര സർക്കാർ വാദമാണ് ഇന്ന് നടക്കുക. ഗവർണർമാർക്ക് ബില്ലുകൾ നിയമസഭയിലേക്ക് തിരികെ അയയ്ക്കാതെ അനുമതി നൽകുന്നത് തടയാൻ കഴിയുമെങ്കിൽ, തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾ ഗവർണറുടെ ഇഷ്ടാനുസരണത്തിന് നിൽക്കേണ്ടിവരില്ലേ എന്ന് സുപ്രീം കോടതി ഇന്നലെ ചോദിച്ചിരുന്നു. ഗവർണറുടെ വിവേചന അധികാരത്തെക്കുറിച്ചും സുപ്രീംകോടതി ചോദ്യങ്ങൾ ഉയർത്തി. ഗവർണർക്ക് വിവേചനാധികാരം ഉണ്ടെന്നും ബില്ലിൽ ഭരണഘടന പ്രശ്നങ്ങൾ ഉള്ളപ്പോഴാണ് ഇടപെടുന്നതെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. വിവേചനാധികാരം സംബന്ധിച്ച് തുടർവാദം ഇന്നും തുടരും.
Related Posts
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: പരാതി പരിഹാര സംവിധാനം രൂപീകരിക്കാൻ നിർദ്ദേശം നൽകി സുപ്രീംകോടതി
- law-point
- March 28, 2025
- 0
ന്യൂഡൽഹി: സമൂഹത്തിന് ദോഷം വരുത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ പരാതി പരിഹാര സംവിധാനം രൂപീകരിക്കാൻ […]
പശ്ചിമ ബംഗാളിലെ എസ്ഐആറില്‍ ഇടപെട്ട് സുപ്രീം കോടതി; പരിശോധനയ്ക്ക് ഉത്തരവിട്ടു, ‘ഒരാള്‍ പോലും വോട്ടര്‍ പട്ടികയില്‍ നിന്ന് അകാരണമായി പുറത്താകരുത്’
- law-point
- February 25, 2026
- 0
പശ്ചിമ ബംഗാളില്‍ അനുചേ്ഛദം 142 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് എസ്ഐആറില്‍ ഇടപെട്ട് […]
“ഇത് ഡെസ്ക് ജോലിയല്ല, നാട്ടിലിറങ്ങിയുള്ള പണിയാണ്;” ബിഎൽഒമാരെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി
- law-point
- December 9, 2025
- 0
ന്യൂഡല്‍ഹി : ബിഎല്‍ഒമാരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യങ്ങളിൽ […]
