ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സില്‍ വാദംബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയ പരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സില്‍ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. റഫറൻസിനെ അനുകൂലിച്ച് കേന്ദ്ര സർക്കാർ വാദമാണ് ഇന്ന് നടക്കുക. ഗവർണർമാർക്ക് ബില്ലുകൾ നിയമസഭയിലേക്ക് തിരികെ അയയ്ക്കാതെ അനുമതി നൽകുന്നത് തടയാൻ കഴിയുമെങ്കിൽ, തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾ ഗവർണറുടെ ഇഷ്ടാനുസരണത്തിന് നിൽക്കേണ്ടിവരില്ലേ എന്ന് സുപ്രീം കോടതി ഇന്നലെ ചോദിച്ചിരുന്നു. ഗവർണറുടെ വിവേചന അധികാരത്തെക്കുറിച്ചും സുപ്രീംകോടതി ചോദ്യങ്ങൾ ഉയർത്തി. ഗവർണർക്ക് വിവേചനാധികാരം ഉണ്ടെന്നും ബില്ലിൽ ഭരണഘടന പ്രശ്നങ്ങൾ ഉള്ളപ്പോഴാണ് ഇടപെടുന്നതെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. വിവേചനാധികാരം സംബന്ധിച്ച് തുടർവാദം ഇന്നും തുടരും.
Related Posts
20% എഥനോള്‍ പെട്രോളില്‍ കലര്‍ത്തുന്നതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി
- law-point
- September 1, 2025
- 0
രാജ്യവ്യാപകമായി 20 ശതമാനം എഥനോള്‍ മിശ്രിത പെട്രോള്‍ (ഇബിപി-20) നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്ത് […]
എസ് ഐ ആര് ക്രമക്കേട്: അഭിഭാഷക വേഷത്തില്‍ ഹാജരാകാന്‍ മമത; അപൂര്‍വതക്ക് സാക്ഷിയാകാന്‍ സുപ്രീം കോടതി
- law-point
- February 4, 2026
- 0
പശ്ചിമ ബംഗാളിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ് ഐ ആർ) ബന്ധപ്പെട്ട കേസില്‍ […]
സിദ്ധു മൂസ്വാല കൊലപാതകം: പവൻ കുമാർ ബിഷ്ണോയിക്കും ജഗ്താർ സിങ്ങിനും സുപ്രീം കോടതി ജാമ്യം അനുവദിച്ചു
- law-point
- March 12, 2026
- 0
2022-ലെ പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയുടെ കൊലപാതകക്കേസിൽ പവൻ കുമാർ ബിഷ്ണോയി, ജഗ്താർ […]
