കൊച്ചി: താമരശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നിലവിൽ പ്രതികൾ വെള്ളിമാടുകുന്ന് ഒബ്‌സേര്‍വേഷന്‍ഹോമില്‍ കഴിയുകയാണ്. 80 ദിവസമായി കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചിരുന്നു. വിദ്യാര്‍ഥികളെ അപായപ്പെടുത്തുമെന്നുള്ള ഫോണ്‍ കോളും ഊമക്കത്തും ചൂണ്ടിക്കാട്ടി നേരത്തെ ജുവനൈല്‍ കോടതിയും സെഷൻസ് കോടതിയും ജാമ്യം നിഷേധിച്ചിരുന്നു. എന്നാല്‍ ഭീഷണിയില്‍ കഴമ്പില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായെന്നാണ് പ്രതിഭാഗംവാദം ഉന്നയിച്ചു. കഴിഞ്ഞ ദിവസം പ്രതികളുടെ പത്താം ക്ലാസ് ഫലം പുറത്തുവന്നിരുന്നു. രണ്ട് പേര്‍ക്ക് ഫുള്‍ എ പ്ലസും ഒരാള്‍ ഏഴ് എപ്ലസുമാണ് നേടിയത്. മറ്റു മൂന്നു പേര്‍ പരീക്ഷയില്‍ വിജയിച്ചു. ഫലം പ്രഖ്യാപിച്ചതോടെ കുറ്റാരോപിതര്‍ക്ക് തുടര്‍ പഠനത്തിന് അവസരം ലഭിക്കും. തടഞ്ഞുവെച്ച പരീക്ഷാ ഫലം ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പ്രസിദ്ധീകരിച്ചത്.
ഷഹബാസ് കൊലക്കേസ്: വിദ്യാര്‍ഥികളുടെ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും
