ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപിക്കിനെതിരെ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധ നടപടികള്‍ അമേരിക്കൻ ഫെഡറല്‍ കോടതി തടഞ്ഞു.സർക്കാർ കരാറുകളില്‍ നിന്ന് കമ്പനിയെ അകറ്റാനുള്ള നീക്കം നിയമവിരുദ്ധമാണെന്നാണ് ജഡ്ജിയുടെ വിലയിരുത്തല്‍. ആന്ത്രോപിക് നല്‍കിയ ഹർജിയിലാണ് കോടതിയുടെ നിർണായക ഇടപെടല്‍.സർക്കാർ നടപടിക്ക് കോടതിയുടെ വിലക്ക്ആന്ത്രോപിക്കിനെ സർക്കാർ കരാറുകളില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടിയാണ് പ്രധാനമായും ചോദ്യം ചെയ്യപ്പെട്ടത്. കമ്പനിക്കെതിരെ സ്വീകരിച്ച നടപടി നിയമപരമായ അധികാരപരിധി ലംഘിക്കുന്നതാണെന്ന് കോടതി കണ്ടെത്തി. ഇതോടെയാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടിയായത്.
സൈനിക ആവശ്യങ്ങള്‍ക്കായി ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ എങ്ങനെ ഉപയോഗിക്കാമെന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് പ്രശ്നങ്ങളുടെ പശ്ചാത്തലം. തങ്ങളുടെ എഐ സാങ്കേതികവിദ്യ ചില ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ ആന്ത്രോപിക് നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനിക്കെതിരെ സർക്കാർ നടപടികളിലേക്ക് നീങ്ങിയത്.ആന്ത്രോപിക്കിന് ആശ്വാസംകോടതിയുടെ തീരുമാനം ആന്ത്രോപിക്കിന് വലിയ ആശ്വാസമായി. സർക്കാർ ഏജൻസികളുമായുള്ള കമ്പനിയുടെ കരാർ ബന്ധങ്ങളെ ബാധിക്കുന്ന നടപടികള്‍ക്കാണ് ഇപ്പോള്‍ തടസ്സം വന്നിരിക്കുന്നത്. എഐ കമ്പനികളുടെ സാങ്കേതിക നിയന്ത്രണങ്ങളും ദേശീയ സുരക്ഷാ ആവശ്യങ്ങളും തമ്മിലുള്ള തർക്കത്തിലും വിധി ശ്രദ്ധേയമായി.
