ലൈംഗികാതിക്രമക്കേസുകളില്‍ പരാതി നല്‍കാനോ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനോ വൈകി എന്ന കാരണത്താല്‍ മാത്രം കേസ് റദ്ദാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി.ഇത്തരം അതിക്രമങ്ങള്‍ തുറന്നുപറയാനും നിയമനടപടികളിലേക്ക് നീങ്ങാനും ഇരകളും അവരുടെ കുടുംബങ്ങളും കടുത്ത മാനസിക-സാമൂഹിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലയാളിയായ 58-കാരൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പരാതി വൈകിയാല്‍ ലൈംഗികാതിക്രമക്കേസ് റദ്ദാക്കാനാകില്ല: മലയാളിയുടെ ഹര്‍ജി തള്ളി ബോംബെ ഹൈക്കോടതി
