വേടൻ എന്ന പേരില്‍ റാപ്പ് സഗീത പരിപാടി നടത്തുന്ന ഗായകൻ ഹിരണ്‍ദാസ് മുരളിയ്ക്കു നോട്ടീസ് അയച്ച് കൊല്ലത്തെ മുൻസിഫ് കോടതി.വേടൻ എന്ന പേര് ഉപയോഗിച്ച് റാപ്പ് സംഗീത പരിപാടി നടത്തുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗിരിവർഗ്ഗ വേടാർ മഹാസഭ കൊല്ലത്തെ മുൻസിഫ് കോടതിയില്‍ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി വേടന് നോട്ടീസ് അയച്ചത്.വേടനെന്ന പദം പരസ്യമായി ഉപായോഗിച്ച് റാപ് സംഗീത പരിപാടികളോ അനുബന്ധ പരിപാടികളോ നടത്തുന്നത് വേടൻ എന്ന വിളിപ്പേരിലൂടെ വേടർ സമുദായം നേടിയെടുത്ത സംഘടന ശക്തിയെ പരസ്യമായി ചൂഷണം ചെയ്യുകയാണെന്ന വാദവും സംഘടന ഉയർത്തി ഗിരിവർഗ വേടർ മഹാ സഭ പ്രസിഡൻ്റ് ശാസ്താംകോട്ട മണി, തിരുവിതാംകൂർ വേടർ മഹാസഭ പ്രസിഡന്റ് ഇടമല ശി വപ്രസാദ് എന്നിവർ സമർപ്പിച്ച അപേക്ഷയിലാണ് നടപടി.
വേടന് നോട്ടീസ് അയച്ച് കൊല്ലം കോടതി
