വേനലവധിക്കാല ബെഞ്ചിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നയിക്കും; ചരിത്രത്തിലാദ്യം

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിന് ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കും. മെയ് 16 മുതല്‍ ജൂലൈ 23 വരെയാണ് സുപ്രീംകോടതി സമ്മര്‍ വെക്കേഷന്‍. ഈ കാലയളവില്‍ രണ്ട് മുതല്‍ അഞ്ച് വരെ അവധിക്കാല ബെഞ്ചുകള്‍ സിറ്റിങ്ങുകള്‍ നടത്തുമെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചുവേനല്‍ അവധിക്കാലത്തെ ‘ഭാഗിക കോടതി പ്രവൃത്തി ദിവസങ്ങള്‍’ എന്ന് വിളിക്കുന്ന ഇക്കാലത്ത് സാധാരണ ഗതിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ജഡ്ജിമാര്‍ വാദം കേള്‍ക്കുന്ന പതിവില്ല. ഈ പതിവാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് തിരുത്തിയത്. മെയ് 26 മുതല്‍ ജൂലൈ 13 വരെയുള്ള വേനല്‍ക്കാല അവധിക്കാലത്ത് പ്രവര്‍ത്തിക്കുന്ന ബെഞ്ചുകളെക്കുറിച്ചുള്ള വിജ്ഞാപനം സുപ്രീം കോടതി പുറപ്പെടുവിച്ചു.വേനല്‍ അവധിക്കാലത്തെ, മെയ് 26 മുതല്‍ ജൂണ്‍ 1 വരെ കോടതി നടപടികളില്‍ ഭാഗമാകാനാണ് ചീഫ് ജസ്റ്റിസ് ഗവായ് തീരുമാനിച്ചിട്ടുള്ളത്. മുന്‍കാലങ്ങളില്‍ വേനല്‍ അവധിക്കാലത്ത് രണ്ട് അവധിക്കാല ബെഞ്ചുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ കേസുകള്‍ കേള്‍ക്കാന്‍ 21 ബെഞ്ചുകളാണ് ചീഫ് ജസ്റ്റിസ് നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളത്.മെയ് 26 മുതല്‍ ജൂണ്‍ 1 വരെ അഞ്ച് ബെഞ്ചുകള്‍, ജൂണ്‍ 2 മുതല്‍ 8 വരെ മൂന്ന് ബെഞ്ചുകള്‍, ജൂണ്‍ 9 മുതല്‍ 15 വരെ രണ്ട് ബെഞ്ചുകള്‍, ജൂണ്‍ 16 മുതല്‍ 22 വരെ രണ്ട് ബെഞ്ചുകള്‍, ജൂണ്‍ 23 മുതല്‍ 29 വരെ മൂന്ന് ബെഞ്ചുകള്‍, ജൂണ്‍ 30 മുതല്‍ ജൂലൈ 6 വരെ മൂന്ന് ബെഞ്ചുകള്‍, ജൂലൈ 7 മുതല്‍ 13 വരെ മൂന്ന് ബെഞ്ചുകള്‍ എന്നിങ്ങനെയാകും പ്രവര്‍ത്തിക്കുക.മെയ് 26 മുതല്‍ ജൂലൈ 13 വരെയുള്ള ഈ കാലയളവില്‍, എല്ലാ പ്രവൃത്തി ദിവസങ്ങളിലും സുപ്രീം കോടതി രജിസ്ട്രി രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ തുറന്നിരിക്കും. വേനല്‍ അവധിക്ക് ശേഷം ജൂലൈ 14 മുതല്‍ കോടതിയുടെ പതിവ് പ്രവര്‍ത്തനം പുനരാരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *