ബാബറി മസ്ജിദ് പുനർനിർമിക്കപ്പെടുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് നിയമ വിദ്യാർഥിക്കെതിരായ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.വിദ്യാർത്ഥിക്കെതിരായ കേസ് റദ്ദാക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. യു.പി സ്വദേശി മുഹമ്മദ് ഫയാസ് മൻസൂരിയുടെ ഹർജിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.’ഒരു നാള്‍ ബാബരി മസ്ജിദ് അതേയിടത്ത് പുനർനിർമിക്കപ്പെടും, തുർക്കിയയിലെ ഹാഗിയ സോഫിയ മസ്ജിദ് പോലെ’എന്നായിരുന്നു പോസ്റ്റ്. തന്റെ പോസ്റ്റില്‍ അശ്ലീലമോ പ്രകോപനപരമോ ആയ ഉള്ളടക്കമില്ലെന്നും അതേ പോസ്റ്റിന് താഴെ മോശവും ആക്ഷേപകരവുമായ കമന്റിട്ടത് മറ്റൊരാളാണെന്നും അയാളെ കണ്ടെത്തുന്നതില്‍ അന്വേഷണസംഘം പരാജയപ്പെട്ടെന്നും ഹർജിക്കാരൻ വാദിച്ചു.വിചാരണ കോടതിക്ക് മുമ്പാകെ ഹർജിക്കാരന് എല്ലാ വാദങ്ങളും ഉന്നയിക്കാമെന്നും കേസിന്റെ ഈ ഘട്ടത്തില്‍ ഇടപെടില്ലെന്നും ബെഞ്ച് പറഞ്ഞു.
ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കപ്പെടുമെന്ന പോസ്റ്റ്; നിയമ വിദ്യാര്‍ഥിക്കെതിരായ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി
